മുംബൈ: സംസ്ഥാനത്ത് ബീഫിന് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. ഇന്ന് അസംബ്ലിയില്‍ വച്ച് ഈ കാര്യം വ്യക്തമാക്കിയ ഫട്നാവിസ് ബീഫ് ഒഴിച്ച് മറ്റു മൃഗങ്ങളെ കൊല്ലുന്നതിന് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
ഇറച്ചിക്കായി ആടുകളെ കൊല്ലുന്നതും നിരോധിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചതായുള്ള വാര്‍ത്തകളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു ഫട്നാവിസ്.
ബീഫ് നിരോധിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ, പശുക്കളെയും കാളകളെയും മാത്രം കൊല്ലുന്നത് നിരോധിച്ചത് എന്തുകൊണ്ടാണെന്ന് മുംബൈ ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
കൂടാതെ നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറച്ചി ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് സര്‍ക്കാരിന് ആലോചിച്ചു കൂടെയെന്നും കോടതി ആരാഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: