പനജി:ഒളികാമറ വിവാദത്തില്‍ അകപ്പെട്ട ഫാബ് ഇന്ത്യയുടെ മുതലാളിയെ രക്ഷിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിംഗ് രംഗത്തിറങ്ങി. ആരെങ്കിലും ഒളികാമറ മറ്റെവിടേക്കെങ്കിലും തിരിച്ചുവച്ചിട്ടുണ്ടെങ്കില് അതിന്റെ പേരില്‍ സ്ഥാപന മാനേജ്മെന്റിനെ ശല്യം ചെയ്യരുത്, സിംഗ് ട്വീറ്റ് ചെയ്തു.
ഫാബ് ഇന്ത്യയുടെ പനജി ഷോറൂമിലെ വസ്ത്രംമാറുന്ന മുറിയില്‍ ഒളികാമറ വച്ചിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് കണ്ടെത്തിയത്.തുടര്‍ന്ന് സ്മൃതി കേസ് നല്‍കുകയും ചെയ്തിരുന്നു. ഫാബ് ഇന്ത്യാ ഉടമയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഫാബ് ഇന്ത്യ നല്ല പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഗുണകരമാണ് ഫാബ് ഇന്ത്യയുടെ പ്രവര്‍ത്തനം. ഒളികാമറവച്ചതിന് സ്ഥാപനത്തിന്റെ ഉന്നത അധികൃതര്‍ക്ക് ഉത്തരവാദിത്തം കാണില്ല. അവരെ ശല്യം ചെയ്യരുത്,സിംഗ് ആവശ്യപ്പെടുന്നു.
ഫാബ് ഇന്ത്യയില്‍ ഒളികാമറ കെണ്ടത്തിയ സാഹചര്യത്തില്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ തേടേണ്ടതുണ്ട്.എന്നാല്‍ അതുപോലും ചെയ്യരുതെന്ന മട്ടിലുള്ള സിംഗിന്റെ പ്രസ്താവന ആരെയോ രക്ഷിക്കാനാണെന്ന സംശയം ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: