ന്യൂദല്‍ഹി: പള്ളിയാക്രമണത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കുരിശിലേറ്റുന്നവര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇത്തരം സംഭവങ്ങള്‍ മൂടിവയ്ക്കുന്നു.2013 മെയ്മുതല്‍ 2014 മാര്‍ച്ച് വരെയുള്ളകാലത്തെ കണക്കാണ് ഒരു പ്രമുഖ ഇംഗഌഷ് പത്രം പുറത്തുവിട്ടിരിക്കുന്നത്.മാത്രമല്ല അന്നുണ്ടായ കേസുകളില്‍ പകുതിയിലേറെയെണ്ണങ്ങളിലും കാലമിത്രയുമായിട്ടും ഒരുതുമ്പും ഉണ്ടായിട്ടുമില്ല.
യുപിഎ സര്‍ക്കാര്‍ ഭരിച്ചകാലത്ത്,2013 മെയ്മുതല്‍ 2014 മാര്‍ച്ച് വരെയുള്ള സമയത്ത് ഇത്തരം പത്തുസംഭവങ്ങളാണ് നടന്നത്. തമിഴ്നാട്, കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്ര, തെലങ്കാന,ആന്ധ്ര,ഒഡീഷ എന്നിവടങ്ങളിലായിരുന്നു ഇവ. അവയില്‍ അഞ്ചുകേസുകളിലും ഒരറസ്റ്റും നടന്നിട്ടുമില്ല.നാലുകേസുകളില്‍ 16 പേരെ അറസ്റ്റുചെയ്തു. ഒരുകേസില്‍ മനോരോഗിയായിരുന്നു പ്രതി.
2014 മെയ് 26 മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള,മോദിഭരണകാലത്ത് 11 സംഭവങ്ങളാണ് നടന്നത്. ആറെണ്ണം ദല്‍ഹിയിലും കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതവും. ഇവയില്‍ ദല്‍ഹിയിലെ രണ്ടു സംഭവങ്ങള്‍(കിഴക്കന്‍ ദല്‍ഹിയിലും രോഹിണിയിലും പള്ളികളില്‍ ഉണ്ടായ തീപിടിത്തം) ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. ജസോലയിലെ പള്ളിയുടെ ജനാല കുട്ടികള്‍ മറ്റെവിടേക്കോ എറിഞ്ഞ കല്ല് വീണാണ് തകര്‍ന്നതെന്നും പോലീസ് കണ്ടെത്തി. വികാസ്പുരി, ഹിസാര്‍, ജബല്‍പ്പൂര്‍, നവീ മുംബയ് എന്നിവിടങ്ങളിലെ നാലുപള്ളി ആക്രമണങ്ങളില്‍ 14 പേരെ അറസ്റ്റു ചെയ്തു കഴിഞ്ഞു. ഇവചെയ്തത് സാമൂഹ്യവിരുദ്ധരാണെന്നും തെളിഞ്ഞു.രണ്ടുകേസുകളില്‍ അറസ്റ്റൊന്നുംനടന്നിട്ടില്ല. മാത്രമല്ല കവര്ച്ചാശ്രമങ്ങളാണ് രണ്ടിടങ്ങൡലും നടന്നിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്.
ബംഗാളിലെ കന്യാസ്ത്രീ മാനഭംഗക്കേസില്‍ ബംഗഌദേശികളാണ് അറസ്റ്റിലായവര്‍ എല്ലാം. ഇനി നാല് ബംഗഌദേശികള് കൂടി അറസ്റ്റിലാകാനുണ്ട്.
യുപിഎ കാലത്ത് പത്ത് കൃസ്ത്യന്‍ സ്ഥാപനങ്ങളാണ് അവിശുദ്ധമാക്കപ്പെട്ടത്.നാലെണ്ണം തമിഴ്നാട്ടിലും.കേരളത്തില്‍ തിരുവല്ലയില്‍ ഒരു കണ്വെന്ഷന് ആക്രമിക്കപ്പെട്ടു. 2013 ഒക്ടോബറിലാണ് കര്‍ണ്ണാടകത്തിലെ ദക്ഷിണകന്നടയിലെ പള്ളിയിലെ മദര്‍മേരി പ്രതിമയുടെ കണ്ണാടിക്കൂട് തകര്‍ക്കപ്പെട്ടത്. 2013 ഡിസംബറില്‍ മുംബയിലെ ജീസസ് പ്രതിമ തകര്‍ക്കപ്പെട്ടു. ഈ സമയങ്ങളില്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരും സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പ്രാദേശിക പാര്‍ട്ടികളുടെ സര്‍ക്കാരുകളുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: