ന്യൂദല്‍ഹി:പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ചേര്‍ന്ന് ല്കഷര് ഇ-തോയ്ബയും ഹിസ്ബുള്‍ മുജാഹിദിനും ജമ്മുവിലെ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
കശ്മീരിലെ പൂഞ്ച്, രജൗരി, സാമ്പ മേഖലകളിലേക്ക് നുഴഞ്ഞു കയറുവാന്‍ 20 ഓളം ഭീകരര്‍ തയ്യാറായിരിക്കുന്നതായി സുരക്ഷാ ഏജന്‍സികള്‍ സൂചനനല്കുന്നു. കശ്മീര്‍ താഴവരയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന ജമ്മു മേഖലയെ ലക്ഷ്യംവക്കുവാന് ഇവര്‍ ആവശ്യപ്പെട്ടാതായും അറിയുന്നു. ഇതിലൂടെ ജമ്മുവില്‍ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുളള ബിജെപിയുടെ ശ്രമങ്ങളെ തകര്ക്കുവാനാകുമെന്നും ഇവര്‍ കണക്ക്കൂട്ടുന്നു.
808 കശ്മീര്‍ പണ്ഡിറ്റ് കുടുംബങ്ങളിലെ 3,445 പേര് ഇപ്പോഴും താഴ്വരയില് താമസിക്കുന്നതായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 2010ല്‍ വ്യക്തമാക്കിയിരുന്നു.
ജമ്മുവിലെ ഹിന്ദുക്കളെ ലക്ഷ്യംവെക്കുന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് ഐഎസ്ഐ സ്പോണ്സര് ചെയ്യുന്ന ഭീകരര്‍ക്ക് ഉള്ളത്. കശ്മീരി പണ്ഡിറ്റുകളുടെ മനസ്സില്‍ ഭയമുളവാക്കുകയും അവര്‍ തിരിച്ചുവരാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുക. ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ ജനസഖ്യ മറ്റ് ഭാഗങ്ങളിലും വര്‍ദ്ദിപ്പിക്കുകയും ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയും ചെയ്യുക.
സിഖുകാരെ ലക്ഷ്യമിട്ട് 2000 മാര്‍ച്ചില്‍ അനന്ത്നാഗ് ജില്ലയില്‍ 36 പേരെ ലക്ഷര്‍-ഇ തോയിബ കൂട്ടക്കൊല നടത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ താഴ്വരയില് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് ബ്യൂറോ സുരക്ഷാഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
പാക്കിസ്ഥാന് കേന്ദ്രമായ സുന്നി ഭീകരസംഘടനയായ ജെയ്ഷ് ഇ-മുഹമ്മദിന്റെ സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ അതിര്‍ത്തി കടന്ന് ഭാരതത്തിലെത്തുവാനായി ശ്രമിക്കുന്നതായും ഐബി സൂചന നല്കുന്നു. ഭീകരരുടെ ഭീഷണിയുള്ള മൂന്ന് എംഎല്‍എമാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരുടെ ശക്തികാണിക്കുന്നതിനായി ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പടെ നടത്തുവനാണ് ഒരുങ്ങുന്നത്. കശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നതും ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതും ഭീകരര്‍ക്ക് സഹിക്കാവുന്നതിലേറെയാണ്.
തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ കശ്മീരില്‍ ഭരിക്കുന്നതിനെതിരെ ഭീകരര്‍ ശക്തമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കശ്മീരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യം മുഴുവന്‍ ശക്തിയും എടുത്ത് ചെയ്യുന്നതും ഭീകരരില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ഇതിന് തടയിടാന്‍ ഭീകരന്മാര് ശ്രമിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: