Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സേവനത്തിന്റെ കല്പവൃക്ഷം (സംഘപഥത്തിലൂടെ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 07:45 pm IST
in Varadyam

മാര്‍ച്ച് 26-ാം തീയതി ഒരു ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് കുമാരനല്ലൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്കു പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് സംഘത്തിന്റെ ഗുരുവായൂര്‍ ജില്ലാ സഹസംഘചാലകനും മുമ്പ് പ്രാന്തീയ സഹസേവാ പ്രമുഖുമായിരുന്ന എന്‍.ഡി.ആര്യന്റെ ചരമവാര്‍ത്ത ജന്മഭൂമിയില്‍ വായിച്ചറിഞ്ഞത്. തനിക്ക് ഏറ്റവും പ്രിയങ്കരമായ തിരുവത്രയിലെ വിദ്യാനികേതന്‍ സ്‌കൂളില്‍ ഒരു ബൈഠക്കില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നു കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് വൈദ്യസഹായം ലഭിച്ചതൊന്നുകൊണ്ടും ഫലമുണ്ടാകാതെ അന്ത്യം സംഭവിക്കുകയായിരുന്നുവെന്നാണ് വാര്‍ത്തയില്‍നിന്നും മനസ്സിലായത്. എല്ലാ അര്‍ത്ഥത്തിലും സേവനപ്രവര്‍ത്തനങ്ങളുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു ആര്യന്‍. സംഘപ്രസ്ഥാനങ്ങള്‍ക്കൊക്കെ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് അദ്ദേഹം.

ഞങ്ങള്‍ക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ വളരെ കുറച്ചേ അവസരങ്ങളുണ്ടായുള്ളൂവെങ്കിലും അടുത്ത ആത്മബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗുരുവായൂര്‍ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഒന്നരപതിറ്റാണ്ടിനിടയില്‍ വളരെ വിരളമായിരുന്നുവെങ്കിലും അവിടുത്തെ ബാലഭവനില്‍ ചെന്നാല്‍ വിശ്രമിക്കാനും താമസിക്കാനും ഒപ്പം വര്‍ത്തമാനം പറഞ്ഞിരിക്കാനും സാധിക്കുമെന്ന് അദ്ദേഹം പലതവണ പറഞ്ഞിരുന്നു. രണ്ടുവര്‍ഷംമുമ്പ് ഗുരുവായൂര്‍ ശാഖയുടെ ശ്രീഗുരുദക്ഷിണാ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എനിക്കവസരമുണ്ടായി.

അന്നദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് വിചാരിച്ചു. പക്ഷേ ബാലമന്ദിരങ്ങളുടെ ചുമതലക്കാരും ഗുരുവായൂര്‍ ദേവസ്വം അധികൃതരുമായി ഒരുദിവസം നീണ്ട ഒരു പരിപാടിയുണ്ടായിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. മാത്രമല്ല വൈകുന്നേരം അദ്ദേഹത്തിന് മറ്റൊരു ശാഖയില്‍ പോകേണ്ടതായും വന്നു. അടുത്ത പ്രാന്തീയ ബൈഠക്കില്‍ ഒരുമിച്ചു കണ്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു.

ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയെന്ന നിലയ്‌ക്ക് തൃശൂര്‍ ജില്ലയില്‍ പലയിടത്തും സഞ്ചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തെ കണ്ടത്. എന്നാല്‍ അടിയന്തരാവസ്ഥയ്‌ക്കുശേഷം ഇന്ന് ജന്മഭൂമിയുടെ മാനേജിംഗ് എഡിറ്ററായ അന്നത്തെ മാതൃഭൂമി പത്രാധിപസമിതി അംഗമായിരുന്ന പി.ബാലകൃഷ്ണന്റെ വിവാഹത്തില്‍ പങ്കെടുക്കാനുളള ബസ് യാത്രയില്‍ അടുത്തടുത്ത സീറ്റുകാരായി ഒന്നരമണിക്കൂര്‍ യാത്ര ചെയ്യവേയാണ് കൂടുതല്‍ അടുത്തത്. വെങ്കിടങ്ങുകാരാണ് ആര്യനും ബാലകൃഷ്ണനും. എന്റെ പ്രചാരകജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളിലെ പ്രവര്‍ത്തനമേഖലയായിരുന്നു വെങ്കിടങ്ങ്.

കുണ്ടഴിയൂര്‍ക്കാരന്‍ പി.ടി.രാഘവനും ഏനാമ്മാവില്‍ ബാര്‍ബര്‍ ഷാപ്പു നടത്തിയ വാസുവുമാണ് അന്ന് ആ ഭാഗങ്ങളില്‍ ആളുകളെ പരിചയപ്പെടുത്താന്‍ കൊണ്ടുനടന്നത്. വെങ്കിടങ്ങില്‍ ശാഖ തുടങ്ങാന്‍ ഞാന്‍ നടത്തിയ വിഫലശ്രമത്തെപ്പറ്റി സംസാരിച്ചപ്പോള്‍ ആര്യന് വിസ്മയമായി. അക്കാലത്ത് കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ പുത്രനാണ് ആര്യന്‍ എന്നു മനസ്സിലായി. അച്ഛന്‍ ഉറച്ച കോണ്‍ഗ്രസ്സുകാരനായിരുന്നതിനാല്‍ തന്റെ സംഘപ്രവര്‍ത്തനത്തെ സന്തോഷത്തോടെയല്ല കണ്ടിരുന്നതെന്ന് അദ്ദേഹം യാത്രക്കിടെ പറഞ്ഞു.

ഇന്ദിരാഗാന്ധിയോട് അങ്ങേയറ്റത്തെ ആരാധനയായിരുന്നു ആദ്യമൊക്കെ. എന്നാല്‍ അടിയന്തരാവാസ്ഥക്കാലത്തെ പൗരാവകാശധ്വംസനങ്ങളും സ്വന്തം മകനെ നേതൃത്വത്തിലേക്കുയര്‍ത്താനുള്ള വ്യഗ്രതയും അച്ഛന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും ആര്യന്‍ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തു പല കവികളുടേയും സമീപനത്തില്‍ മാറ്റമുണ്ടായിരുന്നല്ലൊ. അന്ന് വിവാഹവും സല്‍ക്കാരങ്ങളുമൊക്കെ കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. അദ്ദേഹം ടെലഫോണ്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായി. ഞാന്‍ ജന്മഭൂമിയുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു.

1996 ലോ 97 ലോ സര്‍സംഘചാലകനായിരുന്ന ശ്രീ രാജേന്ദ്ര സിംഗ്ജി (രജ്ജുഭയ്യ)ഒല്ലൂരിലെ വൈദ്യരത്‌നം മൂസ്സിന്റെ സ്ഥലത്തു ചികിത്സക്കായി ഒരുമാസത്തോളം താമസിച്ചിരുന്നു. അദ്ദേഹത്തെ കാണാനായി ജന്മഭൂമി ജനറല്‍ മാനേജരായിരുന്ന അപ്പുച്ചേട്ടനുമൊരുമിച്ച് അവിടെപ്പോയി. അക്കാലത്ത് നഗര്‍ കാര്യവാഹ് ആയിരുന്ന ആര്യനായിരുന്നു അവിടുത്തെ വ്യവസ്ഥകളുടെ കാര്യങ്ങള്‍ നോക്കി, ഞങ്ങളെ പൂജനീയ രജ്ജുഭയ്യയുടെ മുറിയിലേക്കാനയിച്ചത്. ജന്മഭൂമിയുടെ കാര്യത്തില്‍ അദ്ദേഹത്തിനു വലിയ താല്‍പ്പര്യമായിരുന്നു. അടല്‍ജിയുടെ 13 ദിവസത്തെ ആദ്യ മന്ത്രിസഭയുടെ പതനത്തിനുശേഷമുള്ള കാലമായിരുന്നു. ഉരുത്തിരിഞ്ഞുവരുന്ന പുതിയ രൂപമെന്തായിരിക്കുമെന്നതിനെപ്പറ്റിയായി സംഭാഷണം. അദ്ദേഹം

തന്റെ ഫോള്‍ഡറില്‍നിന്നും ഒരു റിപ്പോര്‍ട്ട് എടുത്തു വായിക്കാന്‍ തന്നു. അക്കാലത്തെ രാഷ്‌ട്രീയനിലയേയും ചായ്‌വുകളേയും സമഗ്രമായി വിശകലനം ചെയ്ത് അദ്വാനിജി തയ്യാറാക്കി നല്‍കിയതാണതെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഭരണത്തിലെത്തുമെന്നുമായിരുന്നു രജ്ജുഭയ്യയുടെ അഭിപ്രായം.

ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞു ആര്യന്റെ വലിയ ഒരു കത്തുവന്നു. രജ്ജുഭയ്യയുടെ തൈക്കാട്ടുശ്ശേരിയിലെ താമസക്കാലത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ചവരുടെ അനുഭവങ്ങളും മറ്റും വളരെ രസകരമായി എഴുതിയ വിവരണമായിരുന്നു അത്. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു പറ്റിയ രീതിയിലായിരുന്നില്ല ആ വിവരണങ്ങള്‍. പക്ഷേ ശ്രദ്ധാലുവായ ഒരു സ്വയംസേവകന്റെ നിരീക്ഷണപാടവം അതിന്റെ സൂക്ഷ്മത വ്യക്തമാക്കിയിരുന്നു. കൂടെയുണ്ടായിരുന്ന ഒരു ലേഖനമാകട്ടെ ചതുരംഗക്കളിയിലെ ചില നീക്കങ്ങളുടെ സവിശേഷഫലങ്ങളെക്കുറിച്ചായിരുന്നു.

ആ കളിയുടെ സാങ്കേതിക കാര്യങ്ങളില്‍ തീരെ അജ്ഞനായതിനാല്‍ ഒന്നും മനസ്സിലായില്ല.

പിന്നീടൊരിക്കല്‍ സ്വപിതാവിന്റെ കവിതകളുടെ സമാഹാരമായ ‘ദുര്‍ഗാദത്ത കവിത’യുടെ ഒരു പ്രതി അയച്ചുതന്നു. അതേക്കുറിച്ച് ഞാന്‍ തന്നെ എഴുതണമെന്നായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ജന്മഭൂമിയില്‍ നിന്ന് വിരമിച്ചശേഷം ഒരു ശ്രമം നടത്തി വാരാദ്യപ്പതിപ്പിനായി തയ്യാറാക്കി. അക്കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് ബസിലാണ് കവറുകള്‍

എറണാകുളത്തേക്കയച്ചിരുന്നത്. അത് ഓഫീസില്‍ എത്തിയില്ല. എന്തു സംഭവിച്ചുവെന്നറിയാന്‍ നടത്തിയ ശ്രമത്തിനു ഫലം കണ്ടത് ഒരുമാസത്തിനുശേഷമായിരുന്നു. ആ ബസ് വഴിയില്‍ കേടായതായിരുന്നു കാരണം. കേടുമാറ്റിയ ബസ് പിന്നീട് വേറെ റൂട്ടുകളില്‍ പോയി ഒടുവില്‍ മൂവാറ്റുപുഴ ഡിപ്പോയില്‍ വൃത്തിയാക്കുന്നതിനിടയില്‍ കണ്ടുകിട്ടിയ നിരവധി കവറുകളുടെ കൂട്ടത്തില്‍ അതുണ്ടായിരുന്നു. മുഷിഞ്ഞ് നശിച്ച നിലയില്‍.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കൊല്ലത്തെ ആശ്രാമത്തു നടന്ന പ്രാന്തീയ ശിബിരത്തില്‍ ഞങ്ങള്‍ ഒരേ ഹാളിലാണ് തങ്ങിയത്. ശാരീരിക പരിപാടികളില്‍ നിന്നൊഴിഞ്ഞ് ഇരുവരും വളരെനേരം സംസാരിച്ചുകൊണ്ടിരുന്നു. അക്കൂട്ടത്തിലാണ് അച്ഛന്റെ സമീപനത്തില്‍ അടിയന്തരാവസ്ഥയുണ്ടാക്കിയ മാറ്റം അക്കാലത്തെ കവിതകളില്‍ കാണാമെന്നു പറഞ്ഞത്.

1976 ല്‍ എഴുതിയ കൈകേയി എന്ന കവിത അങ്ങനെ ഒന്നുകൂടി വായിക്കാന്‍ ശ്രമിച്ചു. ഒന്നുരണ്ടുവരികള്‍ നോക്കുക.

എന്തൊരു മാറ്റം! പണ്ടി

പ്പൂമണി ഗൃഹം സാക്ഷാ-

ലിന്ദിരാക്ഷേത്രം തന്നെ

നാട്ടുകാരുടെ കണ്ണില്‍

രാജാവും പ്രജകളും

രാജ്യവുമെല്ലാ, മന്നാ

രാജ്ഞിതന്‍ കയ്യില്‍ കളി-

പ്പാട്ടമായിരുന്നല്ലൊ.

ഒരു വാക്കെങ്ങാനുമാ

പ്രിയദര്‍ശിനിയുടെ

തിരുവായ് മലരിങ്കല്‍

നിന്നൂര്‍ന്നു വീണാല്‍ തീര്‍ന്നു

അതു താന്‍ വേദം, പിന്നെ

അതു താന്‍ പ്രമാണ, മ-

ന്നതുതാന്‍ നീതിന്യായ-

മതുതാന്‍ പ്രജാധര്‍മം.

‘ഇന്ത്യയെന്നാല്‍ ഇന്ദിര’ എന്ന അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസുകാരുടെ വൈതാളിക മുദ്രാവാക്യം തന്നെയാണല്ലോ ഇവിടെ പരാമര്‍ശം.

അച്ഛന്റെ മനോഭാവത്തില്‍ വന്ന പരിവര്‍ത്തനത്തിന് സ്വയംസേവകന്‍ എന്ന നിലയ്‌ക്കു അക്കാലത്ത് താന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ടാവുമെന്ന് ആര്യന്‍ വിശ്വസിച്ചിരുന്നു.

തൃശ്ശിവപേരൂരില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയതിന്റെ അരനൂറ്റാണ്ട് തികഞ്ഞപ്പോള്‍ രജ്ജുഭയ്യയുടെ സാന്നിദ്ധ്യത്തിലാണ് ആഘോഷപരിപാടികള്‍ നടന്നത്. സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പരിപാടികളാണു തയ്യാറാക്കപ്പെട്ടത്.

സംസ്ഥാനത്ത് ഏറ്റവുമധികം സേവാപ്രകല്പങ്ങള്‍ തൃശ്ശിവപേരൂര്‍ റവന്യൂ ജില്ലയിലാണുള്ളത്. അതിന്റെ ശ്രേയസ്സിന് അവകാശി ആര്യന്‍ തന്നെയെന്നു പറയാം. സേവന കാലാവധി പൂര്‍ത്തിയാകുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വിആര്‍എസ് എടുത്ത് നിരവധി സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഡസന്‍കണക്കിന് അത്തരം സംരംഭങ്ങള്‍ കൊണ്ടു നടത്താന്‍ പറ്റിയവരെ കണ്ടെത്തി ചുമതലയേല്‍പ്പിക്കാനും പ്രചോദനം നല്‍കുവാനും ആര്യനു സാധിച്ചു. തനിക്കും ധര്‍മപത്‌നിക്കും ലഭിച്ച സമ്പത്തു മുഴുവന്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ കല്പവൃക്ഷമായിരുന്നു ആര്യന്‍ എന്നുപറയുന്നതാവും ശരി. സംഘ സ്വയംസേവകര്‍ പ്രസിദ്ധിപരാങ്മുഖരാവണമെന്ന ആശയത്തെ അദ്ദേഹം തികച്ചും ജീവിതത്തില്‍ പകര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

പുതിയ വാര്‍ത്തകള്‍

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.