Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പക്ഷിപ്പനി പഴങ്കഥ; കുട്ടനാട്ടിലെ താറാവു വിപണി സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 05:57 pm IST
in Alappuzha

ആലപ്പുഴ: പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവു വിപണി സജീവമായിത്തുടങ്ങി. എന്നാല്‍ ഭക്ഷണ പ്രേമികളുടെ പ്രീയപ്പെട്ട കുട്ടനാടന്‍ ബ്രാന്‍ഡ് താറാവിന് ക്ഷാമം തുടരുന്നു. കുട്ടനാടന്‍ മേഖലയിലെ താറാവുകളെ പക്ഷിപ്പനി ഭീതിയില്‍ കൊന്ന് തള്ളിയതിനാല്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന താറാവുകളാണ് ഇവിടെ കൂടുതലും വില്‍പ്പനയ്‌ക്കുള്ളത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമേ പാലക്കാട്ട് നിന്നുമാണ് താറാവുകളെ കൂടുതലും എത്തിച്ചിരിക്കുന്നത്. പക്ഷിപ്പനിക്കാലത്തിനു മുന്‍പുതന്നെ തമിഴ്‌നാട്ടിലേക്കു വളര്‍ത്താന്‍ കൊണ്ടുപോയ കുട്ടനാടന്‍ താറാവുകളാണ് ഇപ്പോള്‍ വിപണിയിലുണ്ട്. പുതിയ മുട്ടകള്‍ വിരിയിച്ചെടുക്കുന്ന താറാവുകളും ഉടന്‍ വിപണിയില്‍ എത്തും. ചാര, ചെമ്പല്ലി എന്നീ കുട്ടനാടന്‍ ഇനങ്ങള്‍ക്കാണ് ഈസ്റ്റര്‍ സീസണില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. കുട്ടനാടന്‍ താറാവുകളുടെ വില്‍പന കുറഞ്ഞപ്പോള്‍ ആന്ധ്രാപ്രദേശിലെ ആറണിത്താറാവുകളെ വിപണിയിയില്‍ സജീവമാക്കാന്‍ ചില ലോബികള്‍ ശ്രമം നടത്തിയെങ്കിലും കുട്ടനാടന്‍ താറാവുകളുടെ രുചി ഇവയ്‌ക്കില്ലാത്തതിനാല്‍ വിജയം കണ്ടില്ല. കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ താറാവ് വിപണി ഈസ്റ്ററിന്റെ കരുത്തില്‍ തിരിച്ചുവരമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

എ-സി റോഡിലെയും ഉള്‍പ്രദേശങ്ങളിലെയും കടകളില്‍ കച്ചവടം പുനരാരംഭിച്ചു. ഇറച്ചിത്താറാവ് വില്‍പന കേന്ദ്രങ്ങളിലേക്കും താറാവുകളെ എത്തിച്ചു തുടങ്ങി. ഇറച്ചി, മുട്ട വില്‍പനകളില്‍ വര്‍ദ്ധനവുള്ളതായി കച്ചവടക്കാര്‍ പറഞ്ഞു. താറാവിന് 200 മുതല്‍ 225 രൂപവരെയും ഡ്രസ് ചെയ്ത് കൊടുക്കുന്നതിന് 250 രൂപയുമാണ് ഇപ്പോഴത്തെ വില. പുഞ്ചകൃഷി വിളവെടുപ്പു പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് താറാവു ഹാച്ചറികളും സജീവമാകും. മെയ് പകുതിയോടെ താറാവ് വില്‍പന ഉയരുമെന്ന പ്രതീക്ഷയിലാണ് കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍.

കഴിഞ്ഞ വര്‍ഷം നവമ്പര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്-അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടങ്ങളില്‍  ഒരിടവേളയ്‌ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുന്ന മനോഹരക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പക്ഷിപ്പനി കാലയളവില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പതിരായി മാറിയെന്നാണ് കര്‍ഷകരുടെ പരാതി. ഇത്തവണത്തെ ബജറ്റില്‍ പോലും താറാവു കര്‍ഷകര്‍ക്കായി പണം വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പക്ഷിപ്പനി സമയത്ത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തീയിട്ടും കുഴിച്ചുമൂടിയും കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം പല കര്‍ഷകര്‍ക്കും ലഭിക്കാനുണ്ടെന്ന് ഐക്യ കേരള താറാവ് കര്‍ഷകസംഘം ഭാരവാഹികള്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തിന്റെ കോളത്തില്‍ വലിയ താറാവ് എന്നു രേഖപ്പെടുത്തേണ്ടത് മാറി ചെറിയ താറാവ് എന്ന അടയാളപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പിശക് മൂലം പല കര്‍ഷകര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ പോയിട്ടുണ്ട്. ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന താറാവിനെ കുട്ടനാട്ടിലെ കര്‍ഷകന് നല്‍കാതെ അന്യസംസ്ഥാനത്തേക്ക് കടത്തുന്നതായും പരാതി ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : 19 സി പി എം പ്രവര്‍ത്തകര്‍ പിടിയില്‍

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

India

പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയ്‌ക്കൊപ്പം നിന്നയാളാണ് ; സിദ്ധരാമയ്യയെ താഴെയിറക്കി ഡികെയെ മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ചത് പ്രിയങ്ക

News

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ത്വിഷാ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാലാ സിങ്ങിനെ സിബിഐ അറസ്റ്റുചെയ്തു

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.