Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മി പിളര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2015, 11:24 pm IST
in India

ന്യൂദല്‍ഹി: വമ്പന്‍ ഭൂരിപക്ഷത്തിന് ദല്‍ഹി ഭരണം പിടിച്ചടക്കിയ, അരവിന്ദ് കേജ്‌രിവാള്‍ മേധാവിയായ ആംആദ്മി പാര്‍ട്ടി നെടുകെപ്പിളര്‍ന്നു. തുടക്കം മുതല്‍ തമ്മിലടിയും ബഹളവും സംഘര്‍ഷവും കൊണ്ട് അലങ്കോലമായ പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് യോഗം യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ എന്നീ സ്ഥാപക നേതാക്കള്‍ അടക്കം നാലു പേരെ പാര്‍ട്ടി പദവിയില്‍ നിന്ന് പുറത്താക്കി. ഇവര്‍ തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെയും നേതാക്കളെയും ചേര്‍ത്ത് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുമുണ്ട്. നാടകീയ സംഭവവികാസങ്ങള്‍ നിറഞ്ഞ യോഗം പാര്‍ട്ടിയെ നാണക്കേടിന്റെ പടുകുഴിയിലാഴ്‌ത്തി.

ഇന്നലെ രാവിലെ പത്തരയോടെയാണ് ആപ്പ് നാഷണല്‍ എക്‌സിക്യുട്ടീവ് തുടങ്ങിയത്. യാദവിനെയും ഭൂഷണെയും പേരെടുത്തു പറഞ്ഞ് അതിരൂക്ഷമായി വിമര്‍ശിച്ച കേജ്‌രിവാള്‍ ഒരു മണിക്കൂര്‍ പ്രസംഗത്തിനുശേഷം യോഗത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം മടങ്ങി. തുടര്‍ന്ന് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്, യാദവിനെയും ഭൂഷണെയും അജിത് ഝായെയും പ്രൊഫ. അനന്തകുമാറിനെയും ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കുന്നുവെന്ന പ്രമേയം അവതരിപ്പിച്ചു. കേജ്‌രിവാളിന്റെ അടുത്ത അനുയായിയും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് പ്രമേയം അവതരിപ്പിച്ചത്. കേജ്‌രിവാളിന്റെ അസാന്നിധ്യത്തില്‍ ദല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായി അധ്യക്ഷത വഹിച്ചു. ശബ്ദ കോലാഹലത്തിനിടെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ചു. ബഹളത്തിനിടെ യാദവിനും ഭൂഷണും എതിരെ എംഎല്‍എമാര്‍ അക്രമം അഴിച്ചുവിട്ടു.

അസല്‍ ഗുണ്ടായിസമാണ് യോഗത്തില്‍ നടന്നതെന്ന് ഇരുവരും പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ കശാപ്പാണ് നടന്നത്. തങ്ങളെ അനുകൂലിക്കുന്നവരെ വലിച്ച് പുറത്താക്കി.

തങ്ങളെയും തങ്ങളെ അനുകൂലിച്ചവരെയും യോഗത്തിനുള്ളില്‍ വച്ച് ഗുണ്ടകള്‍ മര്‍ദ്ദിച്ചു. അവര്‍ പറഞ്ഞു. രണ്ട് എംഎല്‍ എമാര്‍ ഭൂഷണെ ആക്രമിച്ചു. 311 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവില്‍ 247 പേര്‍ പ്രമേയത്തെ അനുകൂലിച്ചതായി സിസോദിയയും കൂട്ടരും പറയുന്നു. എന്നാല്‍ 167 പേര്‍ മാത്രമാണ് പ്രമേയത്തില്‍ ഒപ്പിട്ടിട്ടുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരമുള്ള കാര്യങ്ങളാണ് യോഗത്തില്‍ നടന്നതെന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പറഞ്ഞു.

തങ്ങള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കാന്‍ കേജ്‌രിവാള്‍ അംഗങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു. യാദവ് പറഞ്ഞു. ഏകാധിപതിയെപ്പോലെയാണ് കേജ്‌രിവാളിന്റെ പ്രവര്‍ത്തനം. പ്രമേയം അവതരിപ്പിച്ച് ഒരു ചര്‍ച്ചയും ഇല്ലാതെ മിനിറ്റുകള്‍ക്കുള്ളിലാണ് പാസാക്കിയത്. നടപടി ക്രമങ്ങള്‍ യാതൊന്നും പാലിച്ചില്ല. എല്ലാം പ്രഹസനമായിരുന്നു. യാദവ് തുടര്‍ന്നു. ഇത് പാര്‍ട്ടിക്ക് ദു:ഖകരമായ ദിവസമാണ്. അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ യാദവിന്റെയും ഭൂഷണിന്റെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആംആദ്മി പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കേജ്‌രിവാളിനൊപ്പം തുടക്കം മുതല്‍ നിലകൊണ്ടവരാണ് ഇരുവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

India

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.