Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജ്ജുനനും സഖ്യഭക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2015, 08:00 pm IST
in Samskriti

സഖ്യഭക്തിയുടെ മാതൃക അര്‍ജ്ജുനനില്‍ക്കൂടിയാണ് ശ്രീവേദവ്യാസഭഗവാന്‍ നമുക്കുകാണിച്ചുതരുന്നത്. ഭക്തപ്രവരനായ അര്‍ജ്ജുനന്‍ പഞ്ചപാണ്ഡവന്മാരില്‍പ്പെട്ട ഒരു മഹാരഥിയാണല്ലോ. ഇന്ദ്രപുത്രനായ അദ്ദേഹം നരന്റെ അവതാരമായി വര്‍ണ്ണിക്കപ്പെട്ടുകാണുന്നു. അര്‍ജ്ജുനന്റെ മാഹാത്മ്യം വര്‍ണ്ണിച്ചുകൊണ്ട് ഭീഷ്മപിതാമഹന്‍ ദുരേ്യാധനനോടു പറയുന്നതായി മഹാഭാരതം ഉദേ്യാഗപര്‍വ്വത്തില്‍ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്:

ഏഷ നാരായണഃ കൃഷ്ണ: ഫാല്‍ഗുനശ്ച നരഃസ്മൃതഃ

നാരായണോ നരശ്ചൈവ സത്ത്വമേകം ദ്വിധ കൃതഃ

മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ മഹത്തരമായ ഒരു സ്ഥാനമാണ് അര്‍ജ്ജുനനു ലഭിച്ചിട്ടുള്ളത്. അദ്ദേഹം ശ്രീകൃഷ്ണഭഗവാന്റെ ബന്ധുവും സമവയസ്‌കനുമായ ഒരു സഖാവായിരുന്നു. കാഴ്ചയിലും ആചാരവിചാരങ്ങളിലും കൃഷ്ണാര്‍ജ്ജുനന്മാര്‍ക്ക് വളരെ സാദൃശ്യമുണ്ടായിരുന്നതായി പുരാണവര്‍ണ്ണനകളില്‍നിന്നു മനസ്സിലാക്കാം. ശ്രീകൃഷ്ണനെപ്പോലെ അര്‍ജ്ജുനനും ശ്യാമവര്‍ണ്ണനായിരുന്നു.

ശൂരനും വീരനും ദൃഢപ്രതിജ്ഞനുമായ അര്‍ജ്ജുനന്‍ ദയാലുവും ഉദാരനും ന്യായശീലനും സത്യപ്രിയനുംകൂടി ആയിരുന്നു. ആചാര്യന്മാരിലും ഗുരുജനങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തി അനന്യസുലഭമാണ്. സര്‍വ്വോപരി ശ്രീകൃഷ്ണന്റെ നേരെ ഉണ്ടായിരുന്ന അനന്യഭക്തിയാണ് അര്‍ജ്ജുനനെ വിജയനാക്കിത്തീര്‍ത്തത്. പക്ഷേ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ സുഹൃദ്ഭാവത്തില്‍ മാത്രമേ വര്‍ത്തിച്ചിരുന്നുള്ളൂ. അവര്‍ രണ്ടുപേരും ഒരുമിച്ച് അനേകസ്ഥലങ്ങളില്‍ നിവസിച്ചിട്ടുണ്ട്.

ആ ഘട്ടങ്ങളില്‍ എല്ലാം വിഹാരശയ്യാസനഭോജനങ്ങളില്‍ രണ്ടുപേരുടെയും വ്യവഹാരങ്ങളില്‍ തങ്ങള്‍ക്ക് അനേ്യാന്യം മറച്ചുവയ്‌ക്കാന്‍ ഒന്നുമില്ലായിരുന്നു . അവര്‍ തമ്മിലുള്ള മൈത്രീബന്ധത്തെക്കുറിച്ച് സഞ്ജയന്‍ ധൃതരാഷ്‌ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. ഭാരതയുദ്ധത്തിനുമുമ്പ് സഞ്ജയന്‍ കൗരവന്മാരുടെ സന്ദേശവുംകൊണ്ട് ഉപപ്ലാവ്യത്തില്‍ വസിച്ചിരുന്ന പാണ്ഡുപുത്രന്‍മാരുടെ സമീപത്തേക്കു പോയിരുന്നപ്പോള്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള ബന്ധം അദ്ദേഹത്തിനു കാണാന്‍ കഴിഞ്ഞു. മടങ്ങിച്ചെന്ന സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് പറയുന്ന ഭാഗം മഹാഭാരതത്തില്‍ നല്ലപോലെ വര്‍ണ്ണിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്:

”അല്ലയോ മഹാരാജാവേ അങ്ങയുടെ സന്ദേശം അറിയിക്കുന്നതിനുവേണ്ടി ഞാന്‍ അര്‍ജ്ജുനന്റെ അന്തഃപുരത്തിലേക്കു പോയി. അഭിമന്യുവിനോ നകുലസഹദേവന്മാര്‍ക്കോപോലും പ്രവേശനമില്ലാത്ത ഒരു സ്ഥലമാണ് അവിടം. അങ്ങനെയുള്ള ആ അന്തഃപുരത്തില്‍ പ്രവേശിച്ചപ്പോള്‍ ഞാന്‍ കണ്ടതെന്തെന്നോ? ശ്രീകൃഷ്ണന്‍ തന്റെ രണ്ടു കാലുകളും അര്‍ജ്ജുനന്റെ മടിയില്‍ വെച്ചിരിക്കുന്നു.

അതുപോലെ അര്‍ജ്ജുനന്‍ തന്റെ ഒരു കാല് ദ്രൗപതിയുടെയും മറ്റൊന്ന് സത്യഭാമയുടെയും മടിയില്‍ വെച്ചിരിക്കുകയാണ്.” ഈ വര്‍ണ്ണന ശ്രീകൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മിലുള്ള സഖ്യത്തിന്റെ ദാര്‍ഢ്യത്തെ സ്പഷ്ടമാക്കുകയാണല്ലോ ചെയ്യുന്നത്. ദുരേ്യാധനന്‍ പാണ്ഡവന്മാരുടെ രാജസൂയയജ്ഞം കഴിഞ്ഞ് ധൃതരാഷ്ടരുടെ സമീപത്തുചെന്ന് ആ യജ്ഞത്തെക്കുറിച്ച് അദ്ദേഹത്തിനു വിവരിച്ചുകൊടുക്കുന്ന കൂട്ടത്തില്‍ കൃഷ്ണാര്‍ജ്ജുനന്‍മാര്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുകൂടി പ്രതിപാദിക്കുന്നുണ്ട്. മഹാഭാരതം സഭാപര്‍വത്തില്‍ ആ രംഗം വര്‍ണ്ണിച്ചിരിക്കുന്നതിങ്ങനെയാണ്:

ആത്മാ ഹി കൃഷ്ണഃപാര്‍ത്ഥസ്യ കൃഷ്ണസ്യാത്മാധനഞ്ജയ

യദ്ബ്രൂയാദര്‍ജ്ജുനഃ കൃഷ്ണം സര്‍വ്വം കുര്യാദസംശയം

കൃഷ്‌ണോ ധനഞ്ജയസ്യാര്‍ത്ഥേ സ്വര്‍ഗ്ഗലോകമപി ത്യജേത്,

തഥൈവ പാര്‍ത്ഥഃകൃഷണാര്‍ത്ഥേ പ്രാണാനപി പരിത്യജേത

(ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ ആത്മാവാകുന്നു. അതുപോലെ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണന്റെയും ആത്മാവാണ്. അര്‍ജ്ജുനന്‍ എന്തുപറയുന്നുവോ അതെല്ലാം ഒരു സംശയവുംകൂടാതെ ശ്രീകൃഷ്ണന്‍ നിര്‍വഹിച്ചുകൊടുക്കും. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനു വേണ്ടി സ്വര്‍ഗ്ഗലോകത്തെപ്പോലും ഉപേക്ഷിക്കാന്‍ മടിക്കയില്ല.

അതുപോലെ അര്‍ജ്ജുനനും ശ്രീകൃഷ്ണനുവേണ്ടി തന്റെ പ്രാണനെപ്പോലും ഉപേക്ഷിക്കാന്‍ എപ്പോഴും സന്നദ്ധനാണ്.) സഞ്ജയന്റെയും ദുരേ്യാധനന്റെയും വാക്കുകള്‍ വഴി ശ്രീ വ്യാസഭഗവാന്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മിലുള്ള അത്ഭുതകരമായ മൈത്രീബന്ധത്തെയാണ് മഹാഭാരതത്തിലൂടെ നമുക്കു കാണിച്ചുതരുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.