ഹുസൈനിവാല(പഞ്ചാബ്): ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലും സൈന്യത്തിലും പങ്കെടുത്ത് വീരമൃത്യുവരിച്ച ധീരദേശാഭിമാനികളുടെ നാടാണ് പഞ്ചാബ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭഗത്സിങ്ങില്‍ നിന്നും ശക്തിയും പ്രചോദനവും ഉള്‍ക്കൊണ്ട് നിരവധി പേര് രാഷ്ട്രത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തു. പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാതന്ത്ര്യസമരസേനാനികളുടെ ധീരമായ പോരാട്ടത്തെയും പാരമ്പര്യത്തെയും അഭിവാന്ദ്യമര്പ്പിക്കുന്നതിനായിട്ടാണ് ഇവിടെ എത്തിയതെന്നും മോദി പറഞ്ഞു. ധീരദേശാഭിമാനികളായ ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവര്‍ എന്നും നമുക്ക് പ്രചോദനമേകുമെന്നും മോദി പറഞ്ഞു. ഇവരുടെ രക്തസാക്ഷി സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന 2019 ല്‍ സ്വച്ഛ്ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവണമെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുന്നതിലൂടെ ജലത്തിന്റെ പ്രശ്നം നമുക്ക് പരിഹരിക്കാനാവും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിമാരായ ഹര്‍സിംറത് കൗര്‍ ബാദല്‍, വിജയ് സാംമ്പഌ സംസ്ഥാന ബിജെപി പ്രസിഡന്റ് കമല്‍ ശര്‍മ്മ എന്നിവരുമുണ്ടായിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ ആദ്യ പഞ്ചാബ് സന്ദര്‍ശനമായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: