കൊല്‍ക്കത്ത: വ്യാജവോട്ടര് പട്ടികയില്ലാത്ത ആദ്യ രാജ്യമായി ഭാരതം മാറുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മ പറഞ്ഞു. ബയോമെട്രിക് വിവരങ്ങളും ആധാര്‍കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ വ്യാജവോട്ടര്‍മാര്‍ ഇല്ലാതാകുകയാണ്, ബ്രഹ്മ പറഞ്ഞു.
2015ഓടെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. എല്ലാ ദിവസവും ലക്ഷക്കണക്കിന് ജനങ്ങളാണ് വോട്ടര്‍ ഐഡികാര്‍ഡും ആധാര്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യുന്നതെന്നും ബ്രഹ്മ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ആധാര്‍ നമ്പര്‍ ഉള്പ്പെടുത്തിലായും അഡ്രസ് മാറ്റമുള്‍പ്പെടെ ഓണ്‍ലൈനിലൂടെ ചെയ്യാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. 85കോടി ഭാരതീയര്‍ക്ക് ആധാര്‍ നമ്പര്‍ സ്വന്തമാകാന്‍ പോവുകയാണ്. ഈ വര്‍ഷം ആഗസ്തോടെ 25-30 കോടി പൗരന്മാര് കൂടി ആധാര്‍ കാര്‍ഡുകള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: