താനെ: ജിഹാദില്‍ സന്തോഷമുണ്ടെന്നും ഇനി ഭാരതത്തിലേക്ക് മടങ്ങി വരില്ലെന്നും മുംബൈയിലെ കല്യാണില്‍ നിന്ന് ഐസിസ് ഭീകര സംഘടനയില്‍ ചേര്‍ന്ന ഫഹദ് ഷെയ്ഖ്. ഷെയ്ഖിനൊപ്പം പോയവരില്‍ ഒരാള്‍ മടങ്ങിവന്നിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടു.
ഫോണിലും സ്കൈപ്പിലൂടെയും ഇയാള്‍ ഇടയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടുന്നുണ്ട്. ഒരു തവണ ഇയാളോട് മടങ്ങിവരാന്‍ വീട്ടുകാര്‍ അഭ്യര്‍ഥിച്ചിരുന്നു. അപ്പോഴാണ് ജിഹാദില്‍ സന്തോഷമുണ്ടെന്നും മടങ്ങി വരില്ലെന്നും ഇയാള്‍ പറഞ്ഞത്. തന്നോടൊപ്പം ഐസിസില്‍ ചേര്‍ന്ന ഷഹീം തങ്കി ജിഹാദില്‍ കൊല്ലപ്പെട്ടതായും ഇയാള്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട സ്ഥലത്തു നിന്നുള്ള തങ്കിയുടെ ഫോട്ടോയും ഇയാള്‍ അയച്ചു നല്‍കിയിട്ടുണ്ട്.
ഷെയ്ഖ് ഇപ്പോള്‍ സിറിയയിലെ റാഖയിലാണ് ഉള്ളത്. ഇയാള്‍ക്കൊപ്പം പോയ അരീബ് മജീദാണ് മടങ്ങിവന്നത്. എന്‍ഐഎയാണ് ഇയാളെ മടക്കിക്കൊണ്ടുവന്നത്. പനവേല്‍ കല്‍സേക്കര്‍ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീയറിംഗ് ബിരുദമെടുത്തയാളാണ് ഷെയ്ഖ്. ഇയാളുടെ പിതാവ് എന്‍ജിനീയറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: