ന്യൂദല്‍ഹി: ഒരുലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ സ്ഥാപിക്കുവന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് രാഥോഡ് പറഞ്ഞു.
സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ക്ക് എഫ്എം ഫെയ്സ്-2 നയമനുസരിച്ച് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുവാന്‍ അനുവാദം നല്‍കിയിരുന്നില്ല.
എന്നാല്‍ എഫ്എം ഫെയ്സ്-3 നയമനുസരിച്ച് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ഭാരതിയുടെ നിബന്ധനകളനുസരിച്ചുതന്നെ അനുവാദം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതോടെ സ്വകാര്യ എഫ്എം ചാനലുകളില്‍ തൊഴിലവസരങ്ങളും ഉണ്ടാവും. ഭീകരവാദികളുടെ ഭീഷണിയുള്ള മേഖലകളില്‍ എഫ്എം സ്റ്റേഷനുകള്‍ ആരംഭിക്കുക വലിയ വെല്ലുവിളി തന്നെയാണ്.
67 പുതിയ ട്രാന്‍സ്മിറ്റേഴ്സ് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 18 മണിക്കുര്‍ സംപ്രേഷണം നിലവിലുള്ള എഫ്എം സ്റ്റേഷനുകളില്‍ ഉറപ്പ് വരുത്തും. സ്വകാര്യ എഫ്എം സ്റ്റേഷനുകള്‍ക്ക് അനുമതിനല്കുമെങ്കിലും സാമൂഹ്യവിരുദ്ധ നടപടികള്‍ അനുവദിക്കില്ലായെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: