ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടംഗ ബഞ്ചില്‍ നിന്നും വിപുലമായ ബഞ്ചിലേക്ക് മാറ്റി. അഭിപ്രായ സ്വാതന്ത്യ്രം, നിയന്ത്രിത അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങി ടീസ്റ്റ സെതല്‍വാദ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉയര്‍ത്തുന്ന ഭരണഘടനാ വിഷയങ്ങളാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ തീസ്തയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് നേരത്തെ ഇറക്കിയ ഇടക്കാല ഉത്തരവ് തുടരുമെന്നും ജസ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്ക് സ്മാരകം നിര്‍മ്മിക്കാനെന്ന പേരില്‍ സമാഹരിച്ച 9.78 കോടി രൂപയില്‍ മൂന്നര കോടി രൂപ ടീസ്റ്റ സ്വകാര്യ ആവശ്യത്തിന് വേണ്ടി വിനിയോഗിച്ചുവെന്ന കേസിലാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ‘
കേസില്‍ ടീസ്റ്റ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കലാപത്തില്‍ ഇരകള്‍ക്ക് വേണ്ടി നിലപാടെടുത്തതിന് തന്നെ പോലീസ് വേട്ടയാടുകയാണെന്നും, പോലീസ് നടപടി അഭിപ്രായ സ്വാതന്ത്യ്ര ലംഘനമാണെന്നുമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ടീസ്റ്റ ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: