കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ക്രമക്കേടും വ്യാപകമായ അഴിമതിയും നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സിബിഐയില്നിന്നും വിശദീകരണം തേടി. ക്രമക്കേടും അഴിമതിയും സംബന്ധിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
എതിര്‍കക്ഷിയായ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും നോട്ടീസ് ഈ ഘട്ടത്തില്‍ നോട്ടീസ് അയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദേശീയ ഗെയിംസ് സമിതിക്ക് നോട്ടീസ് അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്ന് സിബിഐ കോടതിയെ അറിയിച്ചു.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ 200 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ടെണ്ടറുകള്‍ ക്ഷണിക്കാതെയും സുതാര്യതയില്ലാതെയുമാണ് നിര്‍മാണ ജോലികള്‍ നടന്നത്. കാര്യവട്ടം സ്റ്റേഡിയം നിര്‍മാണത്തില്‍ വ്യാപകമായ ക്രമക്കേടുണ്ടായിട്ടുണ്ട്. ആറ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം യഥാസമയം പൂര്‍ത്തിയാകാത്തതിനാല്‍ കായികതാരങ്ങളുടെ പരിശീലനത്തിന് കഴിഞ്ഞില്ലെന്നും പറഞ്ഞു.
സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന് വാങ്ങിയ 20 കോടി രൂപയുടെ വസ്തുക്കള്‍ കാലഹരണപ്പെട്ടതും ഗുണനിലവാരമില്ലാത്തതുമാണ്. മാത്രമല്ല ഇവ ആറ്റിങ്ങലിലെ ഒരു സ്റ്റേഡിയത്തില്‍ കെട്ടിക്കിടക്കുകയാണെന്ന് പരാതിക്കാരന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: