തിരുവനന്തപുരം: സാമൂഹിക വിരുദ്ധരുമായി തനിക്ക് ബന്ധമില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി. നിസാമിന് വേണ്ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
സസ്പെന്ഷന് കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നു. തന്റെ ഫോണ്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് നിസാമിനെ രക്ഷിക്കുന്നതിനു വേണ്ടി ഡിജിപി: കെ.എസ്.ബാലസുബ്രഹ്മണ്യത്തിനു വേണ്ടി മുന്‍ ഡിജിപി: കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനെ വിളിച്ചുവെന്ന് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കൃഷ്ണമൂര്‍ത്തിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: