Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരുമാല്ലൂരിന് ഇന്നലെ ഉറങ്ങാത്ത രാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 12:58 pm IST
in Ernakulam

ആലുവ: കരുമാലൂര്‍ നിവാസികള്‍ക്ക് ഇന്നലെ ഉറക്കമില്ലാത്ത രാവായിരുന്നു. ഇടിമിന്നലോ വെടിക്കെട്ടോ ആണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആകാശത്ത് പ്രഭ ചൊരിഞ്ഞ തീഗോളം ഗ്രാമത്തില്‍ പതിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ആകാശത്തുനിന്നും ഉല്‍ക്കവീണെന്നുകേട്ട് കരുമാല്ലൂര്‍ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്തേക്ക് ജനം ഒഴുകിയെത്തി.

ആകാശത്ത് തീഗോളവും തുടര്‍ന്ന് വന്‍ശബ്ദത്തോടെ കുലുക്കവും വന്നതോടെ നാട്ടുകാര്‍ പകച്ചു. ഇതിനിടയില്‍ പുല്‍മേടില്‍ തീപിടിച്ച വിവരം കാട്ടുതീ പോലെ പടര്‍ന്നു.തീപിടിച്ചുനശിച്ച പുല്‍മേട് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളുവെങ്കിലും വന്നവര്‍ക്കെല്ലാം ഇത് വലിയ ആകാംക്ഷയും കൗതുകവുമായി. തീപിടിച്ച പ്രദേശത്തേക്ക് ദ്രുതകര്‍മ്മ സേനയും അധികൃതരും ആരേയും കടത്തിവിടാതിരുന്നതുതന്നെ നാട്ടുകാരുടെ ആശങ്കയ്‌ക്ക് ആക്കംകൂട്ടി.

ആകാശത്തുനിന്നും എന്തെങ്കിലും വസ്തുക്കള്‍ വീണാണ് തീപ്പിടിത്തമുണ്ടായതെങ്കില്‍ റേഡിയേഷനുണ്ടാകുമെന്ന കാരണത്താലാണ് അധികൃതര്‍ ജനത്തെ പ്രദേശത്തേക്ക് അടുപ്പിക്കാതിരുന്നത്. ഈ റേഡിയേഷന്‍ മാരക രോഗങ്ങള്‍ക്കുവരെ കാരണമാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യം കൂടി അറിഞ്ഞതോടെ നാട്ടുകാരില്‍ ആശങ്ക വര്‍ധിച്ചു. ഉല്‍ക്ക പതിച്ച സ്ഥലത്തിനടുത്തുനിന്ന പലരും പിന്നീട്ട് വലിഞ്ഞു. ആലങ്ങാട് പോലീസും വില്ലേജോഫീസറും സ്ഥലത്തെത്തി കയര്‍കെട്ടിയാണ് ജനത്തെ തടഞ്ഞത്.

മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും റവന്യു അധികാരികളുമെത്തി ആശങ്കപ്പെടാനില്ലെന്ന് അറിയിച്ചെങ്കിലും നാട്ടുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. തീപിടിച്ച പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ വിദഗ്ധ പരിശോധന നടത്തിയാല്‍ മാത്രമേ ഉല്‍ക്കയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.

സ്ഥലത്ത് വിദഗ്ധസംഘം പരിശോധന നടത്തി. ഉല്‍ക്കപോലുള്ള വസ്തുക്കളുടെ സഞ്ചാരത്തിന്റെ ഭാഗമായാണ് ഇവിടെ തീപ്പിടിത്തമുണ്ടായതെന്ന് സംഘം സ്ഥിരീകരിച്ചു. അത് മനുഷ്യനിര്‍മ്മിതമായ വസ്തുക്കളാണോ ഉല്‍ക്കയാണോ എന്നത് കൂടുതല്‍ പരിശോധനനടത്തി കണ്ടെത്തും. അന്തരീക്ഷത്തില്‍ കണ്ട്യു തീഗോളം പ്രദേശത്തുകൂടി സഞ്ചരിച്ചതിന് തൊട്ടടുത്ത സമയത്താണ് ഇവിടെ തീപടര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു.

വിവിധ ഭാഗങ്ങളില്‍ വെളിച്ചം പ്രത്യക്ഷപ്പെട്ടെങ്കിലും തീപ്പിടിത്തമുണ്ടായത് ഇവിടെ മാത്രമാണ്. അതുകൊണ്ടാണ് വിദഗ്ധസംഘമെത്തി പരിശോധന നടത്തിയത്. ഉല്‍ക്കയാണെങ്കില്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രത്യേക തരത്തിലുള്ള സുഷിരങ്ങള്‍ രൂപപ്പെട്ടേക്കാം. അത്തരത്തിലുള്ള സുഷിരങ്ങള്‍ ഉണ്ടോയെന്നതാണ് സംഘം ആദ്യം പരിശോധിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ടാണ് ഒന്നും ഇവിടെ പതിച്ചിട്ടില്ലയെന്ന് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. എങ്കിലും പരിശോധനക്കായി ഇവിടെനിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സീനിയര്‍ ജിയോളജിസ്റ്റ് ഡോ.കെ.ആര്‍.പ്രവീണ്‍, ജിയോളജിസ്റ്റുമാരായ ഉദയ്‌നാരായണന്‍, ദീപാഞ്ചന് ഘോഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തലവന്‍ ഡോ.ശേഖര്‍.എല്‍.കുര്യാക്കോസ്, റിസര്‍ച്ച് ഓഫീസര്‍ ജി.എസ്.പ്രദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പറവൂര്‍ തഹസില്‍ദാര്‍ പി.പത്മകുമാര്‍ സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.