തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖം നിര്‍മാണത്തിന് ആരും ടെന്‍ഡര്‍ നല്‍കിയില്ല. നിര്‍മാണത്തിലും നടത്തിപ്പിലും താല്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന് 11 മണിക്ക് അവസാനിച്ചു.
പദ്ധതിക്കായി ടെണ്ടറില്‍ പങ്കെടുക്കാന്‍ മൂന്ന് കമ്പനികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. അദാനി പോര്‍ട്ട്സ്, എസ്.ആര് പോര്‍ട്ട്സ്, സ്രേ ഇന്‍ഫ്രാസ്ട്രക്ചര്‍– ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം (സ്പാനിഷ്) എന്നീ മൂന്നു കമ്പനികളാണ് ടെന്‍ഡര്‍ അപേക്ഷകള്‍ വാങ്ങിയത്. എന്നാല്‍ ഇവരാരും തന്നെ ടെന്‍ഡര്‍ നല്‍കിയില്ല. ഇതോടെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു.
2005ല്‍ മുംബൈ ആസ്ഥാനമായ സൂം ഡെലവപ്പേഴ്സിന് കരാര്‍ ലഭിച്ചിരുന്നുവെങ്കിലും ചൈനീസ് കമ്പനിയുടെ പങ്കാളിത്തം ബോധ്യപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സുരക്ഷാ അനുമതി നിഷേധിക്കുകയായിരുന്നു.
2012ല്‍ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം ടെന്‍ഡര്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതോടെ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: