തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുമ്പോള്‍ ഭാര്യ അമലും നിസാമിനൊപ്പം ഉണ്ടായിരുന്നുവെന്നും അമല്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചില്ലെന്നും സാക്ഷി മൊഴി.
ചന്ദ്രബോസിനെ ഇടിപ്പിച്ച വാഹനത്തില്‍ അമലും ഉണ്ടായിരുന്നു. മര്‍ദ്ദനം തടയാന്‍ അമല്‍ ശ്രമിച്ചില്ല. ഹൈവേ പോലീസിനോടു പരാതിപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും സാക്ഷികള്‍ പറയുന്നു.
അമല്‍ എറണാകുളത്ത് രഹസ്യകേന്ദ്രത്തില്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തിനകം നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്കി.നിസാമിന്റെ പക്കല്‍ തോക്കുണ്ടെന്ന് റിപ്പോര്‍ട്ട് പേരാമംഗലം സി. ഐ കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും തോക്കു കണ്ടെത്താന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: