ബത്തേരി:വയനാടന്‍ വനമേഖലയില്‍ കുരങ്ങുപനി സ്ഥിരീകരിക്കും മുമ്പുതന്നെ തമിഴ്നാട്-കര്‍ണ്ണാടക ഗവണ്മെന്റുകള് പ്രതിരോധ നടപടികളിലൂടെ ഈ രോഗം തടഞ്ഞതായി ഇവിടെ നടന്ന മൂന്നുസംസ്ഥാനങ്ങളിലേയും ആരോഗ്യ വകുപ്പുമേധാവികളുടെ യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
കുരങ്ങുരോഗം സംബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ നടത്തിയ പഠന-ഗവേഷണങ്ങളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും വിശദമായ റിപ്പോര്‍ട്ട് അവര്‍ അവതരിപ്പിച്ചപ്പോള്‍, യോഗം സംഘടിപ്പിച്ചവര്‍ സ്വയം ചെറുതാവുകയായിരുന്നു.
ജനുവരി ആദ്യം വയനാട്ടിലെ കുറിച്യാട് വനാതിര്‍ത്തിയില്‍ വണ്ടിക്കടവു പ്രദേശത്ത് രോഗം റിപ്പോര്‍ട്ടു ചെയ്തതോടെ വയനാടുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും പ്രതിരോധമരുന്നു വിതരണവും ബോധവത്ക്കരണവും തുടങ്ങിയെന്ന് തമിഴ്നാട് പ്രതിനിധി നീലഗിരി ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഭാനുമതി വ്യക്തമാക്കി.വനമേഖലയിലെ 90 ശതമാനം ജനങ്ങളെയും പ്രതിരോധ വലയത്തിലാക്കിയെന്നും ഇവര്‍ പറഞ്ഞു.
നേഴ്സറി സ്ക്കൂളുകള്‍ മുതല്‍ റിസോര്‍ട്ടു നടത്തിപ്പുകാര്‍ വരെഇതില് പങ്കാളികളായെന്നും ഇതേ തുടര്‍ന്ന് ഇതുവരെയായി ഒരാളെപോലും രോഗംബാധിച്ചില്ലെന്നും തമിഴ്നാട് സംഘം അവകാശപ്പെട്ടു.ജനുവരി ആദ്യം തന്നെരോഗം സ്ഥിരീകരിച്ചിട്ടും ഇതുവരെ കേരളം എന്തെല്ലാം പഠന-ഗവേഷണങ്ങള്‍ നടത്തിയെന്നും കര്‍ണ്ണാടക സംഘതലവന്‍ ഡോ.ബി.ജി.പ്രകാശ്കുമാര് ആരാഞ്ഞപ്പോള്‍ ടീം പ്രവര്‍ത്തനം ഉടനെതുടങ്ങുമെന്നായിരുന്നു കേരളാ പൊതുജനാരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ.എസ്.പ്രദീപ്കുമാറിന്റെ മറുപടി..ജില്ലയില്‍ ആകെ 150 പേര്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതെന്ന് പറയാനും നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് മടിയുണ്ടായില്ല.2014 മെയ് മാസത്തില്‍ നിലമ്പൂര്വനമേഖലയില് ഈരോഗം ബാധിച്ച് രണ്ട് വനവാസികള്‍ മരിച്ചിട്ടും ഇത് ഗൗരവമായി കാണാതെപോയതാണ് രോഗവ്യാപനത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: