കൊച്ചി: വിവാദ വ്യവസായി മുഹമ്മദ് നിസാം കണക്കില്‍പ്പെടാത്ത വന്‍ സ്വത്തിനുടമയാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.
തൃശ്ശൂരിലെ ഒരു മുന്‍ എസ്.പിയും മുന്‍ കമ്മീഷണറും ഇയാളെ സഹായിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നിസാമില്‍ നിന്ന് ഇവര്‍ വന്‍ തുക കൈപ്പറ്റിയതായ ആരോപണവും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും.
സെക്യൂരിറ്റി ജീവനക്കാരനെ കൊന്ന കേസില്‍ നിസാമിനെ രക്ഷിക്കാന്‍ ഐപിഎസ് റാങ്കിലുളള ഉദ്യോഗസ്ഥന് കാണിച്ച അമിതാവേശം പോലീസില്‍ പാട്ടാണ്.
കേസില്‍ നിസാമിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് ഇതുവരെ തയ്യാറാകാഞ്ഞത് ഈ ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമായിരുന്നു.മര്‍ദ്ദനം നടക്കുമ്പോള്‍ നിസ്സാമിനൊപ്പം ഭാര്യയും ഉണ്ടായിരുന്നുവെന്നാണ് മറ്റു സാക്ഷികളുടെ മൊഴി.
കൊച്ചിയില്‍ കൊക്കെയ്ന്‍ പിടികൂടിയ കേസിലും മുഖ്യ പ്രതി നിസാമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
വര്‍ഷങ്ങളായി മയക്കുമരുന്ന് ഇടപാട് നടത്തുന്നയാളാണ് നിസാം. ഈ കേസ് അട്ടിമറിക്കാന്‍ നീക്കം ശക്തമാണ്. തൃശ്ശൂരില്‍ നിസാമിനെ സഹായിച്ച ഉദ്യോഗസ്ഥനെ തന്നെ ഇതിനായി കൊച്ചിയില്‍ നിയമിക്കാന്‍ വന്‍ സമ്മര്‍ദ്ദമായിരുന്നു.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ബീഡി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് -മയക്കുമരുന്ന് കച്ചവടവും ഇയാള്‍ നടത്തുന്നതായി വ്യക്തമായിട്ടുണ്ട്.
തമിഴ്നാട്ടില്‍ നൂറുകണക്കിന് ഏക്കര്‍ പുകയിലകൃഷി ഇയാള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിന് ലൈസന്‍സ് ഇല്ല. എറണാകുളത്തേയും തൃശ്ശൂരേയും ആഡംബര ഫ്്ളാറ്റുകളിലും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. വിഐപികള്‍ മാത്രം താമസിക്കുന്ന ഇടമായതിനാല്‍ ഇവിടെ വ്യാപാരം വളരെ സുരക്ഷിതമായിരുന്നു.
അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് താഴെത്തട്ടിലുള്ള പോലീസുകാരെ ബലിയാടാക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. പോലീസ് സേനക്കുളളില്‍ ഇതില്‍ അമര്‍ഷമുണ്ട്. കേരള പോലീസ് അന്വേഷിച്ചാല്‍ നിസാം രക്ഷപ്പെടുമെന്ന് ഉറപ്പാണെന്നും മയക്കുമരുന്ന് കേസ് സിബിഐയോ എന്‍ ഐഎയോ അന്വേഷിക്കണമെന്നും പോലീസില്‍ ഒരു വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: