കൊച്ചി: ശ്രീധരന് നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് സ്റ്റേ. സോളാര്‍ തട്ടിപ്പ് കേസിന്റെ വിചാരണയാണ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞത്.
പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ഇന്നാരംഭിക്കാനിരിക്കെയാണ് വിചാരണക്ക് സ്റ്റേ ഉണ്ടായത്.
സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം കൂടി ഇക്കാര്യത്തില്‍ കേള്‍ക്കുവാനും കോടതി തീരുമാനിച്ചു. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നായിരുന്നു ശ്രീധരന്‍നായരുടെ ആവശ്യം.
എന്നാല്‍ അങ്ങനെ നിയമിച്ചാല്‍ മറ്റു സോളാര്‍ തട്ടിപ്പുകേസുകളിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടിവരുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയോട് പറഞ്ഞത്.
സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന വാഗ്ദാനം നല്കി 48 ലക്ഷം രൂപ തന്നെ കബളിപ്പിച്ച് തട്ടിയെടുത്തെന്നാണ് ശ്രീധരന് നായരുടെ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: