പാലക്കാട്: പാലക്കാട് സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു പേര് അറസ്റ്റില്‍. ഷാജു, രാജേഷ്, സെയ്തലവി (കുഞ്ഞാപ്പ) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസില്‍ നാല്, അഞ്ച്, ആറ് പ്രതികളാണ്. സംഭവവുമായി ബന്ധപ്പെട്ടു 11 പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി 7.30നും പത്തിനും ഇടയില്‍ ചെര്‍പ്പുളശേരി പട്ടാമ്പിക്കടുത്ത കുലുക്കല്ലൂരിലായിരുന്നു സംഭവം. മുളയങ്കാവ് സ്വദേശി മൂന്നേല്പടി വീട്ടില്‍ കുഞ്ഞന്റെ മകന് പ്രഭാകരന്(53) ആണു സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരേ ചെര്‍പ്പുളശേരി പോലീസ് കേസെടുത്തിരുന്നു. പരിസരവാസിയായ സ്ത്രീയുടെ വീട്ടില്‍ പ്രഭാകരനെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. മുപ്പതോളം പേര് സംഘത്തിലുണ്ടായിരുന്നു. പ്രഭാകരനെ മര്‍ദിച്ചശേഷം ഇവരുടെ വീട്ടുപറമ്പില്‍തന്നെ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്നുള്ള ഹൃദയസ്തംഭനം മൂലം പ്രഭാകരന് സംഭവസ്ഥലത്തു തന്നെ മരിച്ചു.
പറമ്പില്‍ സംശയാസ്പദമായി വാഹനങ്ങള്‍ വന്നുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളില്‍ ചിലര്‍ നല്കിയ വിവരത്തെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തിയപ്പോഴാണു പറമ്പില്‍ പ്രഭാകരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: