കോപ്പന്‍ഹെഗ്: ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ അജ്ഞാതര്‍ നടത്തിയ വെടിവെയ്‌പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് അംബാസിഡര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു വെടിവയ്‌പ്.
പ്രവാചകന്റെ കാരിക്കേച്ചര്‍ വരച്ചതിന് നിരവധി വധഭീഷണി നേരിടേണ്ടി വന്നിട്ടുള്ള് ലാര്‍സ് വില്‍ക്‌സും സംവാദത്തില്‍ പങ്കെടുത്തിരുന്നു.ഇയാള്‍ക്ക് നേരെയായിരുന്നു ആക്രമണം എന്നാണ് സൂചന. . 2007 ല്‍ പ്രവാചകന്റെ ആക്ഷേപകരമായ കാര്‍ട്ടൂണ്‍ സ്വീഡിഷ് പത്രത്തില്‍ വരച്ചത് മുതല്‍ മുസ്ലീം സംഘടകളുടെ പ്രതിഷേധം വില്‍ക്‌സിന് നേരെ ഉണ്ടായിട്ടുണ്ട്.
ആക്രമണത്തില്‍ നിന്നും വില്‍ക്‌സും അംബാസിഡറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു .വെടിവെപ്പിനുപിന്നില്‍ ഭീകര സംഘടനയായ ഐ.എസ് ആണെന്നാണ് പോലീസ് നിഗമനം.
അതേസമയം അജ്ഞാതനായ അക്രമിയുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. 40 റൗണ്ട് വെടി ഉതിര്‍ത്ത അക്രമി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തീവ്രവാദി ആക്രമണമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി ഹെല്ലെ തോറിങ് ഷുമിറ്റ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തെ അമേരിക്കയും അപലപിച്ചു.















