ഹൈദരാബാദ്: കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ ചിത്രം വാട്സ് ആപ്പിലൂടെ പുറത്തുവിട്ടതിന് സാമൂഹ്യ പ്രവര്‍ത്തക സുനിതാ കൃഷ്ണന് നേരെ ആക്രമണം. ഹൈദരാബാദില്‍ വച്ചാണ് ‘പ്രജ്വല’ എന്ന സന്നദ്ധസംഘടനയുടെ അധ്യക്ഷയായ സുനിതയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്.
കൂട്ടമാനഭംഗം നടന്ന് ആറു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കേസിലെ അഞ്ചു പ്രതികളും സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി കാമറയെ നോക്കി ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്നലെയാണ് സുനിത കൃഷ്ണന് പുറത്തുവിട്ടത്. കുറ്റക്കാരെ ശിക്ഷിക്കുന്നതിന് ദേശവ്യാപകമായി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായി യുട്യൂബിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. . പ്രതികളെ കുറിച്ച് അറിയിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വിലാസവും സുനിത കൃഷ്ണന് നല്‍കിയിരുന്നു.
ഒരു ചെറുപ്പക്കാരനാണ് തനിക്ക് ഈ വീഡിയോ അയച്ചുനല്‍കിയതെന്നും അത് വിശ്വസീനയമാണെന്നും സുനിത കൃഷ്ണന് പറഞ്ഞു. എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ളതായിരുന്നു വീഡിയോ. ഇരയുടെ സ്വകാര്യത മാനിക്കേണ്ടതിനാല്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രതികളുടെ ചിത്രം മാത്രമായി പുറത്തുവിട്ടതെന്നും സുനിത കൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: