ബാഗ്ദാദ്: ഇറാഖില്‍ സുരക്ഷാസേനയും ഐഎസ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 21 ഐഎസ് ഭീകരരെ കൊല്ലപ്പെട്ടു. ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യകളിലാണ് ഇറാഖ് സുരക്ഷാസേന ആക്രമണം നടത്തിയത്.
സലാഹുദ്ദീന് പ്രവിശ്യയുടെ തെക്ക്, വടക്ക് ഭാഗങ്ങളില്‍ നടത്തിയ ആക്രമണത്തിലാണ് 15 ഭീകരര്‍ കൊല്ലപ്പെട്ടത്. പശ്ചിമ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ ആക്രമണത്തില്‍ ആറു ഭീകരവാദികളും കൊല്ലപ്പെട്ടു. നിരവധി ഐഎസ് ഭീകരര്‍ക്ക് പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ വടക്കന്‍ ഇറാഖില്‍ ഐഎസ് ഭീകരര്‍ മുന്നൂറോളം യസീദികളെ ഭീകരര്‍ മോചിപ്പിച്ചു. വയോധികരും അസുഖബാധിതരായ കുട്ടികളുമാണ് വിട്ടയക്കപ്പെട്ടവരിലേറെ. ഇവരെ കിര്‍കുക്കില്‍ വെച്ച് കുര്‍ദിഷ് അധികൃതര്‍ക്ക് കൈമാറി.
എന്തുകൊണ്ടാണ് ഇവരെ വിട്ടയച്ചതെന്ന് വ്യക്തമല്ല. മൊസൂളിലായിരുന്നു ഇവരെ ബന്ദികളാക്കിയിരുന്നത്. ഐ.എസ് ഭീകരരില്‍ നിന്ന് രക്ഷനേടാന്‍ ആയിരക്കണക്കിന് യസൂദികള് സിന്‍ജാര്‍ മലയില്‍ അഭയം പ്രാപിച്ചിരുന്നു. 3000 ത്തോളം യസീദികള് ഇപ്പോഴും ഐ.എസ് തടവിലുണ്ടെന്നാണ് വിവരം.
ലോകത്താകെ 50000ത്തോളം യസീദികള് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരില്‍ ബഹുഭൂരിഭാഗവും ഇറാഖിലെ നിനവേ സമതലത്തിലാണുള്ളത്.
ഇവര്‍ ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ പട്ടണത്തെ ഐ.എസ് ഭീകരര്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് യസീദികള് വീടും സ്വത്ത് വകകളും ഉപേക്ഷിച്ച് സിന്‍ജാര്‍ മലയില്‍ അഭയം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: