Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒറ്റിന്റെ അവസാന അത്താഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 01:21 pm IST
in Special Article

ഉമ്മന്‍‌ചാണ്ടി എന്നൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നുവെന്ന് വരും തലമുറ അതിശയത്തോടു കൂടിയായിരിക്കും ഓര്‍മ്മിക്കുക. ഒരുപക്ഷേ ഉമ്മന്‍‌ചാണ്ടിക്ക് മുമ്പും പിമ്പും കേരള ഭരണം എന്ന വിഷയത്തില്‍ ഭാവി തലമുറയില്‍ പി‌എച്ച്‌ഡി എടുക്കുന്നവരുടെ എണ്ണം കൂടിയേക്കാം. ഏറ്റവും മോശമായി ഭരിക്കാന്‍ പോലും ഒരു മാനം‌മര്യാദ വേണമെന്നിരിക്കെ അതിലും താഴെയാണ് ഉമ്മന്‍‌ചാണ്ടിയുടെ ഭരണം. ഇതെങ്ങനെ കഴിഞ്ഞുവെന്നാവും ഇനിയുള്ളവരുടെ  ഗവേഷണ വിഷയം. കൂടുതല്‍ അഴിമതി കൂടുതല്‍ ജനവിരുദ്ധം എന്നിങ്ങനെയുള്ള അജണ്ടയോടെ അതിവേഗം ബഹുദൂരത്തിലേക്ക് പോകുന്ന ഈ സര്‍ക്കാരിന്റെ അമരക്കാരന് ചരിത്രത്തില്‍ ഇടം കിട്ടിയില്ലെങ്കിലും ചരിത്രത്തില്‍ നിന്ന് പുറത്ത് പോകാതിരിക്കാനുള്ള ആര്‍ജവം പോലും ഇല്ലാത്തത് മലയാളിയെ ലജ്ജിപ്പിക്കുന്നു.

ജനാധിപത്യം എന്നത് ജനങ്ങളുടെ വോട്ട് നേടി അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണെന്ന നിര്‍വചനം ലോകത്തിന് പുതുമയല്ലെങ്കിലും ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ വാഴ്ച അമ്പരപ്പിക്കുന്ന പുതുമ തന്നെയാണ്. എന്നും അഴിമതിയുടെയും അധാര്‍മികതയുടെയും ആരവമാണ് ഈ സര്‍ക്കാരില്‍ നിന്നും കേള്‍ക്കുന്നത്. സംവാദങ്ങള്‍ക്ക് പകരം വിവാദങ്ങളുടെ നായകനായി മാറിയ ഉമ്മന്‍‌ചാണ്ടി ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ഭരിക്കുന്നുവെന്ന് ആര്‍ക്കുപോലും അറിയില്ല. ഒരു കൂട്ടം രാഷ്‌ട്രീയ ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടുകളെ ഏറ്റവും നന്നായി പരിപാലിക്കാന്‍ കഴിയുന്ന അത്യന്തം ദുഷിച്ച പ്രവണതയുടെ ചക്രവര്‍ത്തിയാണ് ഉമ്മന്‍‌ചാണ്ടി. തെറ്റ് ചെയ്യുന്നവന്റെ കൂടെ നില്‍ക്കുകയും നല്ലവര്‍ക്ക് എതിരെ വാളോങ്ങുകയും ചെയ്യുന്ന ഈ ദുഷ്‌ഭരണം നീതിയേയും ന്യായത്തേയും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ഒരു പക്ഷേ താനിനി മത്സരിക്കില്ലെന്നോ ജയിച്ചാല്‍ തന്നെയും മുഖ്യമന്ത്രിയാകില്ലെന്നോ തീര്‍ച്ചപ്പെടുത്തിയും അതിന് അവസരം കിട്ടില്ലെന്നും കണ്ടുകൊണ്ടാ‍വണം ഇത്തരമൊരു ഒടുക്കത്തെ ഭരണം അദ്ദേഹം കാഴ്ചവയ്‌ക്കുന്നത്. ഇടത് വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണം ഇരുവരും ചെയ്തുകൂട്ടുന്ന പാപഭാരങ്ങളുടെ ഫലമായി തന്നെയുണ്ടാകുന്നതാണ്. എന്നാല്‍ വരും തെരഞ്ഞെടുപ്പില്‍ യുഡി‌എഫ് പരാജപ്പെട്ടാല്‍ സ്വാഭാവികമായും വിജയിക്കേണ്ട ഇടതുപക്ഷം അത്രത്തോളം തന്നെ ദയനീയാവസ്ഥയിലാണ്. അപ്പോള്‍ അവശേഷിക്കുന്നത് മറ്റൊരു ചോയിസാണ്. അത് ജനം ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു.

തന്റെ കാലം കഴിഞ്ഞാല്‍ എന്തും ആര്‍ക്കുമാവാം എന്നുകൂടി ഉമ്മന്‍‌ചാണ്ടി കരുതിയിട്ടുണ്ടാവണം.എല്ലാ പാപഭാരങ്ങളും ഏറ്റെടുത്ത് സ്വയമൊരു യേശുക്രിസ്തുവാകുമ്പോള്‍ മനസില്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ യൂദാസ് തന്നെ. മൂന്നരക്കോടി മലയാളികളെ ഒറ്റിക്കൊടുത്തുകൊണ്ടുള്ള മുപ്പത് വെള്ളിക്കാശാണ് ഉമ്മന്‍‌ചാണ്ടിയുടെ ആസ്തി. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ ഭരണമെന്ന് ജനാധിപത്യത്തിന് വ്യാഖ്യാനം നല്‍കിയ പഴയ എബ്രഹാം ലിങ്കനെ ഒരു പക്ഷേ ഉമ്മന്‍‌ചാണ്ടി കേട്ടിട്ടുണ്ടെങ്കിലും ശരിക്കും അറിഞ്ഞിട്ടുണ്ടാവാനിടയില്ല. അതുകൊണ്ടു തന്നെ ദുഃസ്വപ്നത്തില്‍ ലിങ്കണ്‍ അദ്ദേഹത്തെ പേടിപ്പിക്കുമെന്നും കരുതാതെ വയ്യ. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് പറഞ്ഞ മഹാത്മാഗാന്ധിയെ ആയിരംവട്ടം പ്രണമിച്ചുകൊണ്ട് ഉമ്മന്‍‌ചാണ്ടിയെപ്പോലുള്ള ഖദര്‍ധാരികള്‍ കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് നടത്തുന്ന ഭരണം തികച്ചും ആത്മഹത്യാപരമാണ്.

വെടക്കാക്കി തനിക്കാക്കുക എന്ന് പണ്ട് ഇ‌എം‌എസിന്റെ രാഷ്‌ട്രീയ ബുദ്ധിയെക്കുറിച്ച് പറഞ്ഞത് പലരും എടുത്തുകാട്ടിയത് നൂറിരട്ടി ശക്തിയില്‍ ഉമ്മന്‍‌ചാണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൂടെയുള്ളവരെ ഒരിക്കലും ഉപേക്ഷിക്കാത്തതാണ് കരുണാകരന്റെ സ്വഭാവമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുമ്പോള്‍ കൂടെയുള്ളവരെ എക്കാലവും തള്ളിപ്പറഞ്ഞ് ഉമ്മന്‍‌ചാണ്ടി ‘ഒറ്റപ്പെട്ട് ബഹുമാന്യ‘നായി തീരുന്നു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ചാണക്യനെന്ന് വാഴ്‌ത്തപ്പെടുന്ന അദ്ദേഹം മദ്യനയത്തിലും കാണിച്ച അട്ടിമറി ആ പേരിനെ അന്വര്‍ത്ഥമാക്കുന്നു! തനിക്കെതിരെയുള്ള കൂരമ്പുകളുടെ മുനയൊടിക്കാന്‍ വേണ്ടി അദ്ദേഹം പ്രയോഗിക്കുന്ന കുടില തന്ത്രങ്ങള്‍ ഈ ഭരണകാലത്ത് ഒട്ടനവധി കേരളം കണ്ടു കഴിഞ്ഞു. ശ്ലീലങ്ങളുടേതല്ലാതെ സരിത വിഷയം പോലെ അശ്ലീലവിഷയങ്ങളുടെ ഭാരം കൊണ്ട് പൊറുതിമുട്ടിയ ഈ സര്‍ക്കാര്‍ മലയാളിയുടെ സാംസ്കാരിക സദാചാര സങ്കല്പങ്ങളെപ്പോലും മാറ്റിയെഴുതുകയുണ്ടായി. എവിടെയും പരാജയപ്പെട്ടവരുടെ അവസാന ലാവണമാണ് രാഷ്‌ട്രീയമെന്നും കൊള്ളരുതാത്തവരുടെ അഭയമാണ് അതെന്നും എല്ലാവര്‍ക്കും അഭിപ്രായമില്ലെങ്കിലും യുഡി‌എഫ് സര്‍ക്കാരിന്റെ പോക്ക് കാണുമ്പോള്‍ ഇത് തിരുത്തേണ്ടിവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.