ന്യൂദല്‍ഹി: രാമക്ഷേത്രം ഭാരതത്തിലല്ലാതെ മറ്റെവിടെ നിര്‍മ്മിക്കുമെന്ന ചോദ്യവുമായി സമാജ്വാദി പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി ചൗധരി മുനാവര്‍ സലീം. രാമക്ഷേത്ര നിര്‍മ്മാണത്തെ തടയാന്‍ ആര്‍ക്കും ആവില്ലെന്ന് പറഞ്ഞ മുനാവര്‍ സലീം ക്ഷേത്രം നിര്മ്മിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ചൂണ്ടിക്കാട്ടി.
‘രാംമന്ദിര്‍ ഹിന്ദുസ്ഥാന്‍ മേം നഹീം ബനേംഗേ തോ കഹാം ബനേംഗേ?’ മുനാവര്‍ സലീം ചോദിക്കുന്നു. രാമജന്മഭൂമികേസിലെ പ്രധാന പരാതിക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരിക്കു പിന്നാലെ കൂടുതല്‍ മുസ്ലിംനേതാക്കള് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായി രംഗത്തെത്തുന്നത് പുതിയ സ്ഥിതിവിശേഷമാണ് സംജാതമാക്കിയിരിക്കുന്നത്.
മുലായം സിങ് യാദവുമായി ഏറെ അടുപ്പമുള്ള നേതാവാണ് ചൗധരി മുനാവര്‍ സലീം. അടുത്തിടെ ഉത്തര്‍പ്രദേശിലെ അസംഗട്ട്,ഹത്രാസ്, ഈറ്റ ജില്ലകളുടെ ചുമതല മുനാവല്‍ സലീമിന് മുലായംസിങ് യാദവ് നല്കി പാര്‍ട്ടിയിലെ പദവി ഉയര്‍ത്തിയിരുന്നു. ചൗധരി മുനാവര്‍ സലീമിന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്.
മുനാവന് സലീമിന്റെ വാക്കുകള്‍ മനസ്സിനുള്ളില്‍ നിന്നും വന്നതാണെന്ന് ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ ലക്ഷ്മീകാന്ത് ബാജ്പേയി പറഞ്ഞു. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ അസംഖാനുമായി ആലോചിക്കുന്നതാണ് മുനാവര്‍ സലീമിന് നല്ലതെന്നും ബാജ്പേയി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: