പാട്ന: ബീഹാറിലെ തീര്‍ത്ഥാടന കേന്ദ്രമായ ഗയയില്‍ ജപ്പാന് സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു.
മൂന്നു പേര് നേരത്തേ പിടിയിലായിരുന്നു. രണ്ടു പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തു. കൊല്‍ക്കത്തയിലെ ജപ്പാനീസ് കോണ്‍സുലേറ്റ് നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്.
കഴിഞ്ഞ നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. അവിടെ ഹോട്ടലില്‍ തങ്ങിയ യുവതിയെ ടൂറിസ്റ്റ് ഗൈഡുകള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ബീച്ച് കാണിക്കാന്‍ കൊണ്ടുപോയി. അവിടെ വച്ചു മൂന്നുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി.
എ.ടി.എമ്മില്‍ നിന്ന് നിര്‍ബന്ധിച്ച് 75000 രൂപയും തട്ടിയെടുത്തു. ഹോട്ടലില്‍ മടങ്ങിയെത്തിയ യുവതിയെ സംഘത്തിലെ ഒരാള്‍ സമീപിച്ച് ബുദ്ധ മതവിശ്വാസിയായ യുവതി ഗയ സന്ദര്‍ശിക്കാതെ പോകരുതെന്ന് ഉപദേശിച്ചു. കൂട്ടുകാരുടെ മേല്‍വിലാസവും നല്കി. അവിടെ എത്തിയ യുവതിയെ സംഘത്തിലെ രണ്ടുപേര്‍ ഒരു മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. തുടര്‍ന്ന് പന്ത്രണ്ടു ദിവസം മാറിമാറി മാനഭംഗപ്പെടുത്തി. തോക്കുചൂണ്ടി കൊന്നു കളയുമെന്ന് ഭയപ്പെടുത്തിയാണ് യുവതിയെ കീഴ്പ്പെടുത്തിയത്.
പന്ത്രണ്ടാം ദിവസം സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി വാരണാസിയിലെത്തി. അവിടെവച്ചു കണ്ട ജപ്പാന്‍കാരായ വിനോദ സഞ്ചാരികളോട് സംഭവം പറഞ്ഞു. അപ്പോഴാണ് അറിയുന്നത് ആ സംഘത്തിലെ യുവതികള്‍ക്കും ഇതേ അനുഭവം ഉണ്ടായെന്ന് .
ഇതേ സംഘം തന്നെയാണ് അവരെയും പീഡിപ്പിച്ചത്. ഉടനെ കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ യുവതി ജാപ്പാന്‍ കോണ്‍സുലേറ്റിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് വഴി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: