ശ്രീനഗര്‍: ബിഎസ്എഫ് ജവാന്മാരുടെ തിരിച്ചടിയില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതോടെ ഭാരതത്തിന്റെ 12 പോസ്റ്റുകളിലേക്ക് പാക്കിസ്ഥാന്റെ രൂക്ഷമായ വെടിവയ്പ്പ്.
ജമ്മു കാശ്മീരിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് ബുധനാഴ്ച രാത്രിയോടെ പാക്കിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചത്.
പാക് മോട്ടാറാക്രമണത്തില് നാട്ടുകാരനും ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റു. രണ്ട് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
ബുധനാഴ്ച തന്നെ ഇന്ത്യയുടെ ബിഎസ്എഫ് ജവാന്മാര് ശക്തമായി തിരിച്ചടിച്ചതില്‍ നാല് പാക് സൈനികര്‍ മരിച്ചിരുന്നു. ഒരു ബിഎസ്എഫ് ജവാനും പാക് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.
കാശ്മീരില്‍ സാംബാ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്മാര്ക്കു നേരെയാണ് പാക് സൈന്യം പ്രകോപനം കൂടാതെ വെടിയുതിര്‍ത്തത്.
രാജ്യാന്തര മര്യാദ പാലിക്കാത്ത പാക്കിസ്ഥാന് അതേ നാണയത്തില്‍ ചുട്ട മറുപടി നല്കാന് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ബിഎസ്എഫിന് അനുമതി നല്‍കിയിരുന്നു. നാല് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക് ഭരണകൂടം പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: