ജീവന് രക്ഷാ മരുന്നുകള്‍ അടക്കം സകല മരുന്നുകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുകയെന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. അതിനുള്ള അനവധി നടപടികളാണ് ആറു മാസം കൊണ്ട് കൈക്കൊണ്ടതും.
175 മരുന്നുകളുടെ
വില വെട്ടിക്കുറച്ചു
175 മരുന്നുകളാണ് വിലനിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വില കുറച്ചത്. മെയ് 26ന് വിലനിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ 440 മരുന്നുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴവയുടെ എണ്ണം 615 ആയി. വിലകുറച്ച മരുന്നുകളില്‍ 47 എണ്ണം കാന്‍സറിനുള്ളവയും 22 എണ്ണം പ്രമേഹത്തിനുള്ളവയും 19 എണ്ണം എയ്ഡ്സിനുള്ളവയും 84 എണ്ണം ഹൃദ്രോഗത്തിനുള്ളവയുമാണ്.
ഒാരോ സംസ്ഥാനത്തും വില നിരീക്ഷണ സമിതി രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
ജന ഔഷധി പദ്ധതി
രാജ്യമൊട്ടാകെ ജനഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിച്ചു തുടങ്ങി. ചേരുവഅടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകളും ഇതുവഴി ലഭ്യമാക്കാനും നടപടി തുടങ്ങി.
മരുന്നു
ഗവേഷണത്തിന്
സ്ഥാപനം
വന്‍തോതില്‍ വേണ്ട മരുന്നുകളുടെ ഗവേഷണത്തിനും വികസനത്തിനുമായി നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഇന്‍ ബള്‍ക്ക് ഡ്രഗ്സ് സ്ഥാപിക്കും.
നഷ്ടത്തിലായ രണ്ട് പൊതുമേഖലാ മരുന്നുകമ്പനികള്‍ പുനരുജ്ജീവിപ്പിച്ചു. ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്നിവയാണ് നവീകരിച്ചത്. പല യൂണിറ്റുകളും മെച്ചപ്പെടുത്തി. ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ ഉല്‍പ്പാദനം 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയായി 243 ശതമാനമാണ് കൂടിയത്. വരുമാനം 11.23 കോടിയില്‍ നിന്ന് 38.62 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: