മുംബൈ: ഹിന്ദു മത വികാരങ്ങളെ മുറിപ്പെടുത്തുന്ന അമീര്‍ ഖാന് ചിത്രം പികെയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഹിന്ദു മഹാസഭ. ഇതേ തുടര്‍ന്ന് ദീപക് ടാക്കീസ് എന്നറിയപ്പെട്ടിരുന്ന മുംബൈയിലെ മറ്റേര്ഡന് സിനിമ ഹാളിലെ പ്രദര്‍ശനം നിറുത്തി വച്ചു.
നേരത്തെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി വിഎച്ച്പിയും രംഗത്തെത്തിയിരുന്നു. ഹിന്ദു ദേവതകളെ ആക്ഷേപിക്കുന്ന ചിത്രം ബഹിഷ്ക്കരിക്കാന്‍ യോഗ ഗുരു രാംദേവും ആഹ്വാനം ചെയ്തിരുന്നു.
ചിത്രത്തിലെ ചില സീനുകള്‍ ഹിന്ദു മത വിശ്വാസങ്ങള്‍ക്കെതിരാണ്. കൂടാതെ ഭഗവാന് ശിവനെ പോലുള്ള ഹിന്ദു ദേവതകളെ ഇതില്‍ ആക്ഷേപിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭയുടെ ഹരിയാനയുടെ ചുമതലയുള്ള നരേന്ദ്ര ശര്‍മ്മ വ്യക്തമാക്കി.
അതേസമയം ഡിസംബര്‍ 19ന് പുറത്തിറങ്ങി ആദ്യ ഒമ്പത് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 214 കോടിയോളം കളക്ഷന്‍ കൈവരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: