Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 677-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 06:04 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: സൃഷ്ടിയാദ്യത്തില്‍ എന്തൊക്കെ സ്വപ്‌നസമാനമായ മൂര്‍ത്തീകരണങ്ങള്‍ അനന്തബോധത്തില്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇന്നും അങ്ങിനെതന്നെ നിലനിന്നു പോരുന്നുണ്ട്.

എന്തൊക്കെയായാലും ബോധം അഛേദ്യമാണ്, അതീവസൂക്ഷ്മവുമാണ് അതിനാല്‍ അതില്‍ ഇപ്പോഴും വൈവിദ്ധ്യങ്ങള്‍ ഉണ്ടായിട്ടില്ല.

സൃഷ്ടി, സ്ഥിതി, വിലയനം എന്നിവ ജ്ഞാനിയുടെ ദൃഷ്ടിയില്‍ നിലനില്‍പ്പുള്ള കാര്യങ്ങളേയല്ല. അനന്തബോധം അദ്വയമാണെങ്കിലും അതില്‍ രണ്ടുതരം അനുഭവങ്ങള്‍ ഉള്ളതായി തോന്നുന്നു. ഒന്ന്, സ്വപ്‌നസമാനമായ വൈവിദ്ധ്യത, അല്ലെങ്കില്‍ പരാധീനത; രണ്ട് സുഷുപ്തിയവസ്ഥ അല്ലെങ്കില്‍ മുക്തിപദം.

അനന്തബോധം തന്നെയാണ് ‘ഇത് സൃഷ്ടി’, ‘ഇത് സംഹാരം’, ‘ഇത് ജാഗ്രദ്’, ‘ഇത് സ്വപ്‌നം’, എന്നിങ്ങനെയുള്ള അവസ്ഥകളെ അവബോധിക്കുന്നത്.

അനന്തബോധത്തെ സുദീര്‍ഘമായ സുഷുപ്തിയുടെ സാന്ദ്രതയായി കണക്കാക്കിയാല്‍ മനസ്സ് സ്വപ്‌നം പോലെയാണ്. സ്വയം ദേവനായും അസുരനായും മാറുന്നതും ഇത്തരം നാനാത്വഭാവങ്ങളില്‍ നിന്നും ഒരുവനെ കരകയറ്റുന്നതും മനസ്സാണ്.

ഈ സത്യം തിരിച്ചറിയുമ്പോള്‍ സ്വപ്‌നരഹിതമായ സുഷുപ്തിയുടെ സാന്ദ്രമായ അവസ്ഥയില്‍ എത്തിച്ചേരുന്നു. മുക്തി ലക്ഷ്യമായുള്ളവര്‍ക്ക് ഇതാണ് മുക്തി.

മനുഷ്യന്‍, ദേവന്‍, അസുരന്‍, മരങ്ങള്‍, മലകള്‍, പിശാചുക്കള്‍, പക്ഷികള്‍, പുഴുക്കള്‍, ഇതെല്ലാം മനസ്സാണ്. സൃഷ്ടാവ് മുതല്‍ തൂണുകള്‍ വരെയുള്ള വൈവിദ്ധ്യമാര്‍ന്ന വസ്തുക്കളെല്ലാം മനസ്സാണ്. മുകളില്‍ വിഹായസ്സിനെ കാണുന്നത് മനസ്സാണ്. അനന്തബോധത്തിന്റെ ചടുലചാലകമായ ഭാവമാണ് മനസ്സ്.

അങ്ങിനെ വിശ്വമെന്ന ധാരണ അനന്തബോധത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ മനസ്സാണ് ഇതിനെയെല്ലാം ഉണ്ടാക്കിയതെന്ന് നാം ചിന്തിക്കുന്നു. ജീവന്‍ എന്ന് പറയുന്നതും മനസ്സിനെയാണ്. ആദിയന്തങ്ങള്‍ ഇല്ലാത്ത ഒരു പ്രഹേളികയാണത്. കുടവും കലവും ഒരിടത്ത് വെയ്‌ക്കുമ്പോള്‍ അവയിരിക്കുന്ന വിഹായസ്സിനു പരിമിതികള്‍ ഉണ്ടാവുന്നില്ല. അത് ദേഹങ്ങളെ സ്വീകരിക്കുന്നു, ഉപേക്ഷിക്കുന്നു.

എന്നാല്‍ അത് സ്വയം തന്റെ സഹജഭാവത്തെ തിരിച്ചറിയുമ്പോള്‍ ഭൗതീകദേഹമെന്ന വിഭ്രാന്തി അവസാനിക്കുന്നു. മനസ്സെന്നത് ഒരണുവിന്റെ ഏറ്റവും ചെറിയ കണം എന്നതുപോലെയാണ്. മനസ്സാണ് വ്യക്തിത്വം, അല്ലെങ്കില്‍ ജീവനാകുന്നതും. അതുകൊണ്ട് ലോകമെന്ന സൃഷ്ടി നിലകൊള്ളുന്നത് ഈ വ്യക്തിയിലാണ്, ജീവനിലാണ്. എന്തെല്ലാം വസ്തുക്കളെ വിവക്ഷിച്ചറിഞ്ഞാലും അവയെല്ലാം മനസ്സ് തന്നെയാണ്. സ്വപ്‌നവസ്തുക്കള്‍ മനസ്സാണ്. വ്യക്തി അല്ലെങ്കില്‍ ജീവന്‍ മനസ്സ് മാത്രമാണ്. ലോകമെന്ന കാഴ്ചയും ആത്മാവും രണ്ടല്ല. അവതമ്മില്‍ വ്യത്യാസമേതുമില്ല.

ഈ ലോകത്ത് കാണുന്ന എല്ലാ പദാര്‍ത്ഥങ്ങളും ശുദ്ധബോധമാണ്. ബോധവിഭിന്നമായി ഉള്ളത് സ്വപ്‌നദൃശ്യംപോലെ കാണുന്ന ഭാവന, അല്ലെങ്കില്‍ സങ്കല്‍പ്പധാരണകള്‍ മാത്രമാണ്. സ്വര്‍ണ്ണത്തില്‍ ‘വളയെ’ കാണുന്നതുപോലെയാണത്. അനന്തബോധത്തില്‍ അത്തരം ഒരു ധാരണ ഉദിച്ചുയരുമ്പോള്‍ അത് വിശ്വമായി പ്രഭാസിക്കുന്നു. ഈ പ്രതിഭാസത്തിനെ സങ്കല്‍പ്പം, ധാരണ, ആശയം എന്നെല്ലാമുള്ള വാക്കുകളാല്‍ വിവിധതരത്തില്‍ ആളുകള്‍ വിവരിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.