Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരനേതാവ് ലഖ്‌വിക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 11:36 pm IST
in World

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംഭീകരനും ലഷ്‌ക്കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്ഥാനിലെ  ഭീകരവിരുദ്ധക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ്, തെളിവില്ലെന്നു പറഞ്ഞ് ഇയാള്‍ക്ക് ജഡ്ജി കൗസുര്‍ അബ്ബാസ് സെയ്ദി ജാമ്യം നല്‍കിയത്.

ലോകത്തെ നടുക്കിയ പെഷവാര്‍ ഭീകരാക്രമണത്തിന്റെ അടുത്ത ദിവസം തന്നെ കൊടും ഭീകരന് ജാമ്യം നല്‍കിയ പാക്ക് നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും അമര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഭാരതം ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ  ആത്മാര്‍ഥതയില്ലായ്‌മയാണ് ഇത് കാണിക്കുന്നതും.

ബുധനാഴ്ചയാണ്  ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. റാവല്‍പിണ്ടി ജയിലില്‍ രഹസ്യമായി വാദംകേട്ട് വ്യാഴാഴ്ച തന്നെ ജാമ്യവും നല്‍കി.

മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഖ്‌വിയടക്കം ഏഴുപേര്‍ വിചാരണ നേരിടുകയാണ്. അബ്ദുള്‍ വാജീദ്, മഷാര്‍ ഇഖ്ബാല്‍, സാദിഖ്, ഷഹീദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനസ് അന്‍ജും എന്നിവരാണ് മറ്റുള്ള ഭീകരര്‍. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്തതും ധനസഹായം നല്‍കിയതും നടത്തിയതും ലഖ്‌വിയുടെ നേതൃത്വത്തിലായിരുന്നു.

തങ്ങളുടെ മണ്ണിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നതെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചിരുന്നു. അജ്മല്‍ കസബ് ഒഴികെ, ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ അന്ന് കൊല്ലപ്പെട്ടിരുന്നു. കമാന്‍ഡോകള്‍ പിടിച്ച അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ പിടിയിലായവരുടെ വിചാരണ അവിടെ  ഒച്ചിഴയുന്ന വേഗത്തിലാണ് നടത്തുന്നത്. ഭീകരതയ്‌ക്ക് എതിരെ പോരാടുന്നതില്‍ പാക്കിസ്ഥാന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് വേഗം ശിക്ഷ ഉറപ്പാക്കാനും ഭാരതം ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനിലെ പെഷവാറില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നൂറിലേറെ കുട്ടികള്‍ അടക്കം 148 പേര്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. അതിന് അടുത്ത ദിവസം തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇത് ദുരൂഹമാണ്.

കൊടും ഭീകരനെ ജാമ്യത്തില്‍ വിട്ട് പാക്ക് കോടതി ഉത്തരവിട്ടതില്‍  ലോകം ഞെട്ടി. പാക്ക് മേഖലയില്‍ നിന്ന് ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലയൊണ് കൊടും ഭീകരനെ വിട്ടയച്ചത്. ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ രണ്ടാമനാണ് ലഖ്‌വി. സ്ഥാപകന്‍ ഹാഫീസ് സെയ്ദ് കഴിഞ്ഞാല്‍ അടുത്തയാള്‍.

ജമ്മുകശ്മീരിലെ ലഷ്‌ക്കര്‍ പ്രവര്‍ത്തനത്തിന്റെ സുപ്രീം കമാന്‍ഡറാണ്. ചെച്‌നിയയിലും ബോസ്‌നിയയിലും ഇറാഖിലും തെക്കനേഷ്യയിലും ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് ഈ 54 കാരന്‍. ഇനി ന്യൂദല്‍ഹിയില്‍ ഭീരാക്രമണം നടത്തുമെന്ന് ഇയാള്‍ മുംബൈ ഭീകരാക്രമണശേഷം പ്രഖ്യാപിച്ചിരുന്നു.

ഭാരതത്തില്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടത്തുകയാണ് ഇയാളുടെ ലക്ഷ്യം തന്നെ. ഭാരതത്തിലെ ജനസാന്ദ്രമായ മേഖലകള്‍ തെരഞ്ഞെടുത്ത് ബോംബാക്രമണം നടത്തണമെന്നാണ് ഇയാള്‍ ലഷ്‌ക്കര്‍ ഭീകരരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.