ന്യൂദല്‍ഹി: ഫാക്ട് പുനരുദ്ധാരണ പാക്കേജ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫാക്ടിന് 991.9 കോടി രൂപയുടെ സാമ്പത്തിക രക്ഷാ പാക്കേജും എല്‍എന്‍ജിയുടെ അധിക വിലയ്ക്ക് അനുസരിച്ചുള്ള ഗ്യാസ് കോംപന്‍സേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സേവ് ഫാക്ട് പ്രതിനിധികളും സംസ്ഥാനത്തെ എംപിമാരും അടങ്ങിയ നിവേദക സംഘത്തിനാണ് പ്രധാനമന്ത്രി ഈ ഉറപ്പു നല്‍കിയത്.
ഫാക്ട് പാക്കേജ് അനുവദിക്കാന്‍ പ്രകൃതി വാതക ശൃംഖല സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൈപ്പ്ലൈന് പൂര്‍ത്തിയാകുന്നതുവരെ പാക്കേജ് വൈകിപ്പിച്ചാല്‍ ഫാക്ടിന് നിലനില്ക്കുക ബുദ്ധിമുട്ടാകുമെന്ന് എംപിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഫാക്ടിന്റെ പ്രവര്‍ത്തനം തടസപ്പെടാതെ ആവശ്യമായ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് സംഘത്തിന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.
എംപിമാരായ പ്രൊഫ. കെ.വി.തോമസ്, ഇന്നസെന്റ്, പി. കരുണാകരന്, പി.കെ. ബിജു, എന്‍.കെ. പ്രേമചന്ദ്രന്, പി. രാജീവ്, ശ്രീമതി ടീച്ചര്‍, കെ. എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, സേവ് ഫാക്ട് പ്രതിനിധികളായ ജോര്‍ജ് തോമസ്, കെ. രാധാകൃഷ്ണന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കേരളത്തിലെ 19 എംപിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് അവര്‍ കൈമാറി. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, രാസവളം മന്ത്രി അനന്തകുമാര്‍ എന്നിവരെയും പ്രതിനിധിസംഘം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: