തിരുവനന്തപുരം : ഈ വര്‍ഷം സെപ്തംബര്‍ 30വരെ വൈദ്യുതി ചാര്‍ജിനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞുകിട്ടാനുള്ളത് 1570.10 കോടി രൂപ. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വൈദ്യുതി ചാര്‍ജിനത്തില്‍ 957.41 കോടിയും സ്വകാര്യ മേഖലയില്‍ നിന്ന് 612.69 കോടിയും കുടിശിക പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയെ അറിയിച്ചു.
7,54,64 വന്‍കിട ഉപഭോക്താക്കളില്‍നിന്നായി 493.24 കോടി പിരിഞ്ഞുകിട്ടാനുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 61.63 കോടി, കൊല്ലം- 31.77, പത്തനംതിട്ട- 28.74, കോട്ടയം- 30.32, ആലപ്പുഴ- 34.23, ഇടുക്കി- 23.05, എറണാകുളം- 74.38, തൃശൂര്‍- 56.6, പാലക്കാട്- 50.97, മലപ്പുറം- 35.64, കോഴിക്കോട്- 16.29, വയനാട്- 10.86, കണ്ണൂര്‍- 25.26, കാസര്‍ഗോഡ്- 13.5 എന്നിങ്ങനെയാണു വന്‍കിട ഉപഭോക്താക്കളുടെ കുടിശികയുടെ ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ് സായിക്ക് കൈമാറുമ്പോള്‍ വാട്ടര്‍ ചാര്‍ജിനത്തില്‍ 2.18 കോടി പിരിഞ്ഞുകിട്ടാനുണ്ടെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ കേസ് തീര്‍ന്നശേഷമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നും മന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു. എന്നാല്‍ വൈദ്യുതിചാര്‍ജിനത്തില്‍ കുടിശികയില്ല. കാലവര്‍ഷക്കെടുതിയില്‍ ഗതാഗതയോഗ്യമല്ലാതായിത്തീരുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും അടിയന്തിര പുനരുദ്ധാരണത്തിനായി ഭരണാനുമതി നല്കി പൂര്‍ത്തീകരിച്ച പ്രവര്‍ത്തികള്‍ക്ക് 71.68 കോടി രൂപ കുടിശികയുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 8.96 കോടിയാണ് കുടിശികയുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: