Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പെഷവാറില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2014, 01:10 am IST
in World

ഇസ്ലാമാബാദ്: ലോകമനഃസാക്ഷിയെ ഞെട്ടിച്ച് വീണ്ടും ഇസ്ലാമിക ഭീകരതയുടെ നിഷ്ഠുരമായ നരനായാട്ട്.

പാക്കിസ്ഥാനിലെ വാണിജ്യനഗരമായ പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമിച്ച പാക് താലിബാന്‍ ഭീകരര്‍ (തെഹ്‌രിക് ഇ താലിബാന്‍) ചരിത്രം ഒരിക്കലും മാപ്പു നല്‍കാത്ത കൂട്ടക്കുരുതി നടത്തി. തോക്കുകൊണ്ടും ബോംബുകൊണ്ടും ഭീകരര്‍ നിര്‍ദയം പകതീര്‍ത്തപ്പോള്‍ ക്ലാസ്മുറികളില്‍ പിടഞ്ഞുവീണത് നൂറ്റിമുപ്പതിലേറെ കുട്ടികളടക്കം 160 പേര്‍.

പ്രായഭേദമന്യേ കുട്ടികളെ ഒന്നൊന്നായി തെരഞ്ഞുപിടിച്ചു കൊന്നുതള്ളിയ ഭീകരര്‍ വിദ്യാര്‍ത്ഥികളുടെ കണ്‍മുന്നിലിട്ട് അധ്യാപികയെ കത്തിക്കാനും മടിച്ചില്ല. ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ അറുപതു കുട്ടികളുള്ള ഒരു ക്ലാസ്മുറി കുരുതിക്കളമായി.

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സംഘര്‍ഷഭരിതമായ പെഷവാറിലെ 500 വിദ്യാര്‍ത്ഥികളുള്ള സൈനിക സ്‌കൂളില്‍ ഇന്നലെ രാവിലെ 10.30നായിരുന്നു (ഇന്ത്യന്‍ സമയം) ഭീകരര്‍ രക്ഷരൂക്ഷിതമായ ആക്രമണം അഴിച്ചുവിട്ടത്.

സൈനിക യൂണിഫോമിലെത്തിയ ഭീകരര്‍ സ്‌കൂളിന്റെ മതില്‍ ചാടിക്കടക്കുമ്പോള്‍ കുട്ടികള്‍ കളിക്കുന്നതായേ ജീവനക്കാര്‍ കരുതിയുള്ളൂ. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ തകിടം മറിഞ്ഞു. തോക്കുകളും ശരീരത്തില്‍ കെട്ടിവെച്ച  ബോംബുകളുമടക്കം മാരക സ്‌ഫോടകവസ്തുക്കളുമായി ആറു ഭീകരര്‍ സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇരമ്പിക്കയറി.

കുട്ടികളെ ബന്ദികളാക്കുകയല്ല വധിക്കുക തന്നെയാണ് തങ്ങളുടെ ഉദ്ദേശമെന്ന് വ്യക്തമാക്കിയ ഭീകരര്‍ തുരുതുരെ നിറയൊഴിച്ചു.

ക്ലാസുകളിലോരോന്നിലും തീതുപ്പുന്ന തോക്കുകളുമായി ഭീകരര്‍ കടന്നുചെന്നു. അധ്യാപകരും കുട്ടികളും ജീവനക്കാരും പ്രാണരക്ഷാര്‍ത്ഥം  നിലവിളിച്ചു.

ചിലരൊക്കെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഡെസ്‌കുകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിച്ചവരെയും നിലത്തുവീണവരെയും ഭീകരര്‍ പിടിച്ചുനിര്‍ത്തി വെടിവെച്ചുവീഴ്‌ത്തി. സംഭവസ്ഥലത്തു കുതിച്ചെത്തിയ സൈന്യം തിരിച്ചടിയാരംഭിച്ചതോടെ സ്‌കൂള്‍ പരിസരം സ്‌ഫോടനശബ്ദങ്ങളും പുകപടലങ്ങളും കൊണ്ടുനിറഞ്ഞു.

പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള ആംബുലന്‍സുകളുടെ ഇരമ്പല്‍ നഗരത്തെ വിറങ്ങലിപ്പിച്ചു. ചോരപുരണ്ട യൂണിഫോമുകള്‍ക്കുള്ളിലെ കുഞ്ഞുശരീരങ്ങള്‍ സ്ട്രച്ചറുകളില്‍ കിടന്നു പുളഞ്ഞു. അതിനകം ആശുപത്രി പരിസരങ്ങള്‍ ജനങ്ങളെകൊണ്ടു നിറഞ്ഞിരുന്നു.

13നും 14നും ഇടയില്‍ പ്രായമുള്ള 160ഓളം കുട്ടികളെ ബന്ദിയാക്കിയ ഭീകരര്‍ സൈന്യവുമായി ഏറെനേരം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഒടുവില്‍ അഞ്ചുഭീകരരെ വധിച്ചെന്ന് പാക് സൈന്യം അറിയിച്ചു. ഭീകരരില്‍ ഒരാള്‍ സ്വയംപൊട്ടിത്തെറിച്ചെന്നും അവര്‍ വെളിപ്പെടുത്തി.

കൊല്ലപ്പെട്ടവരില്‍ ഒരു അര്‍ധസൈനികനും ഉള്‍പ്പെടുന്നു. സ്‌കൂളിന്റെയും സമീപ പ്രദേശങ്ങളുടെയും നിയന്ത്രണം പാക്‌സൈന്യം ഏറ്റെടുത്തിട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഭീകരാക്രമണത്തെ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോക നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. സംഭവത്തെ പാക്പ്രധാനമന്ത്രി നവാസ് ഷെരീഫ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത പാക് താലിബാന്‍ ഇതൊരു ട്രയിലറാണെന്ന് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ വസീരിസ്ഥാനിലെ പാക്‌സൈനിക നടപടിക്കുള്ള പ്രതികാരമാണിതെന്നും തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്ന പട്ടാളക്കാര്‍ അതിന്റെ വേദന അനുഭവിച്ചറിയണമെന്നും താലിബാന്‍ നേതൃത്വം ഭീഷണിമുഴക്കി.

വിവരണാതീതമായ ക്രൂരത: പ്രധാനമന്ത്രി

ന്യൂദല്‍ഹി: പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശിതമായി അപലപിച്ചു.

കുട്ടികളടക്കമുള്ള നിരപരാധികളായ മനുഷ്യരുടെ ജീവനെടുത്ത പ്രവൃത്തി ഭീരുത്വവും വിവരണാതീതമായ ക്രൂരതയുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ പാക് സഹോദരങ്ങള്‍ക്കൊ പ്പവും എന്റെ ഹൃദയമുണ്ട്. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.