പാലക്കാട്: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ വരവേല്‍ക്കാന്‍ നെല്ലറ ഒരുങ്ങി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിച്ച അമിത്ഷാ കേരളത്തില്‍ പാര്‍ട്ടിക്ക് വന്‍ കുതിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലക്കാട് എത്തുന്നത്.
വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും അതോടൊപ്പം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
19 ന് രാവിലെ സംസ്ഥാന ഭാരാവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് സംസ്ഥാന ഭാരവാഹികളുടെ യോഗവും നടക്കും.
വൈകിട്ട് 4.30ന് പാലക്കാട് ജില്ലയിലെ പ്രവര്‍ത്തകരെ അദ്ദേഹം കോട്ടമൈതാനത്ത് അഭിസംബോധന ചെയ്ത് സംസാരിക്കും.
ദേശീയ സെക്രട്ടറി എച്ച്.രാജ, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, സി.കെ.പത്മനാഭന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ് തുടങ്ങിയ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
ജില്ലയില്‍ ദേശീയ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാന സഹ സംഘടന സെക്രട്ടറി കെ.സുഭാഷ്, ജില്ലാ പ്രസിഡന്റ് സി. കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറമാരായ പി. വേണുഗോപാല്‍, പി. ഭാസി, മുതിര്‍ന്ന നേതാവ് എന്‍. ശിവരാജന്, മറ്റ് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് മഹാസമ്മേളനത്തിനുള്ള പ്രവര്‍ത്തനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: