തളിപ്പറമ്പ് (കണ്ണൂര്‍): കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്രധാനാധ്യാപകന് ചുഴലി അരണോര്‍ അമ്പലത്തിന് സമീപത്തെ ഇ. പി.ശശിധരന്റെ (52) ആത്മഹത്യാ കുറിപ്പില്‍ എംഎല്‍എക്കും സഹാധ്യാപകനുമെതിരെ പരാമര്‍ശം.
തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യു, ചുഴലി സ്വദേശിയായ അധ്യാപകന് എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശങ്ങളുളളത്. ഇരുവരേയും കുറ്റപ്പെടുത്തുന്ന കുറിപ്പില്‍ എന്റെയും കുടുംബത്തിന്റെയും മക്കളുടേയും ശാപം നിങ്ങളെ മരണം വരെ പിന്തുടരുമെന്ന് എഴുതിയിട്ടുണ്ട്. മിനിഞ്ഞാന്ന് കാണാതായ ശശിധരനെ തിങ്കളാഴ്ച വൈകുന്നേരം കാസര്‍കോട്ടെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എംഎല്‍എക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഗ്രാമമായ ചുഴലിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വ്യാപകമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ക്കൂളിന് അനുവദിച്ച എംഎല്‍എ ഫണ്ടില്‍ നിന്നും നിശ്ചിത തുക എംഎല്‍എയും പാര്‍ട്ടിയും സ്ക്കൂള് പ്രിന്‍സിപ്പാള്‍ എന്ന നിലയില്‍ ശശിധരനില്‍ നിന്നും ആവശ്യപ്പെട്ടതായും ഇക്കാര്യത്തെ ചൊല്ലി എംഎല്‍എയും ഇയാളും പരസപരം പ്രശ്നങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു. ഇതാണ് അധ്യാപകന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പരാതി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എ തിരുവന്തപുരത്തായതിനാല്‍ അദ്ദേഹം ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
ആത്മത്യ ചെയ്ത ശശിധരന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ചുഴലിയിലെ വീട്ടുവളപ്പില്‍ ഇന്നലെ വെകുന്നേരത്തോടെ സംസ്കരിച്ചു. പ്രധാനാധ്യാപകന്റെ മരണത്തിനുത്തരവാദി എംഎല്‍എ ആണെന്ന വാര്‍ത്ത പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ടാഗോര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂള് പ്രധാനാധ്യാപകന്റെ ആത്മഹത്യാ കുറിപ്പില്‍ എംഎല്‍എയെ കുറിച്ച് വന്ന പരാമര്‍ശം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നാണ് സ്ക്കൂള് മാനേജ്മെന്റിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: