തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരെ വീണ്ടും അഴിമതി ആരോപണം. 27.46 കോടി രൂപ മാണി കൈക്കൂലി വാങ്ങിയതായി വി.ശിവന്‍കുട്ടി എം.എല്‍.എയാണ് രേഖാമൂലം ആരോപണം ഉന്നയിച്ചത്.
സ്വര്‍ണക്കട ഉമടകളില്‍ നിന്നും ബില്‍ഡേഴ്സില്‍ നിന്നും മാണി കൈക്കൂലി വാങ്ങി. ബില്‍ഡേഴ്സില്‍ നിന്ന് അഞ്ചു കോടി രൂപയും ക്വാറി, ക്രഷര്‍ ഉടമകളില്‍ നിന്ന് രണ്ടു കോടിയും വാങ്ങി. റവന്യൂ റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യാമെന്ന ഉറപ്പിന്മേല് 6.40 കോടി രൂപയാണ് വാങ്ങിയത്.
പെട്രോള്‍ പന്പുടമകളില് നിന്ന് മൂന്ന് ലക്ഷം, മൈദ മാവിന്റെ ഇറക്കുമതി തീരുവ കുറച്ചു കൊടുക്കുന്നതിന് രണ്ടു കോടി രൂപ. ഉത്തരേന്ത്യന്‍ ലോബിയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും ശിവന്‍കുട്ടി ആരോപിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിനെതിരെയും ശിവന്‍കുട്ടി രേഖാമൂലം ആരോപണം ഉന്നയിച്ചു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടി. ഇതേക്കുറിച്ച് ചീപ് സെക്രട്ടറിയുടെ രഹസ്യ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും അത് സര്‍ക്കാര്‍ പൂഴ്ത്തിയെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആരോപണങ്ങളെ കുറിച്ച് നിയമസഭാ സമിതി അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: