മുഹമ്മ(ആലപ്പുഴ): ഭഗവാന്റെ ഒരുതരി സ്വര്‍ണമോ വസ്തുക്കളോ രാജകുടുംബത്തിനു വേണ്ടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞു. കായിപ്പുറം സന്മാര്ഗസന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിലെ ശ്രീകോവില്‍ പിച്ചള പാകിയതിന്റെ സമര്‍പ്പണവും നാരായണീയ മഹാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭഗവാന്റെ അളവറ്റ സ്വത്തുള്ളതുകൊണ്ടാണ് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നത്. സ്വത്തുക്കള്‍ കണ്ടെത്തിയിരുന്നില്ലായെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നു. ഭഗവാന്റെ അടിമയെ പോലെയാണു രാജവംശം സ്വത്തുക്കള്‍ സംരക്ഷിച്ചിരുന്നത്.
ഭഗവാനുമായി പൊക്കിള്‍ക്കൊടി ബന്ധമാണ് രാജവംശത്തിനുള്ളത്. മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. അതിനാല്‍ത്തന്നെ തങ്ങള്‍ ഇതു ശ്രദ്ധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. കലികാലത്തില്‍ നാമസങ്കീര്‍ത്തനം മാത്രമേ മനുഷ്യനു മോചനം നല്‍കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ദേവസ്വം പ്രസിഡന്റ് അഡ്വ. അരുണ്‍കുമാര്‍, സി.ജെ. നാരായണന് തന്ത്രി, സതീശന് കിഴക്കേ അറയ്ക്കല്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: