തിരുവനന്തപുരം: വാളയാറില്‍ സംയോജിത ചെക്ക്പോസ്റ്റ് നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തിട്ടുള്ള പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ പഠനം സംസ്ഥാന പരിസ്ഥിതി വകുപ്പ് നടത്തണമെന്ന് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തു.
ചെക്ക്പോസ്റ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടിവരുന്ന ആളുകളുമായും, ഇതുമൂലം പരിസ്ഥിതിയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ നേരിട്ടനുഭവിക്കുന്ന പ്രദേശത്തെ മറ്റ് ജനവിഭാഗങ്ങളുമായും ചര്‍ച്ച ചെയ്തുവേണം പദ്ധതിക്ക് അന്തിമ രൂപം നല്‍കേണ്ടത്. തരിശായ റവന്യു പുറമ്പോക്ക് ഭൂമി ഫലപ്രദമായി ഉപയോഗിക്കണം. മഹാരാജകുളം നികത്തുന്നത് പ്രദേശത്തെ കൃഷിയിടങ്ങളെ തകര്‍ക്കുമെന്നും സി പി മുഹമ്മദ് ചെയര്‍മാനായ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: