തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് നിരന്തരമായി നിയമസഭ തടസപ്പെടുന്നുണ്ടെങ്കിലും നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.
നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധം ഉണ്ടെങ്കിലും നേരത്തെ തീരുമാനിച്ചതു പോലെ തന്നെ ഈ മാസം 18വരെ സമ്മേളനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ബാര്‍ കോഴ ആരോപണത്തില്‍ പതിവിന് വിപരീതമായി സഭ ഇന്ന് അര മണിക്കൂര്‍ കൊണ്ട് പിരിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്.
സഭാനടപടികള്‍ തടസപ്പെടുത്തുന്ന നടപടി പ്രതിപക്ഷം തുടരുകയാണെങ്കിലും സമ്മേളനം വെട്ടിച്ചുരുക്കുന്നത് കീഴടങ്ങലാവുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതേവികാരം തന്നെയാണ് മന്ത്രിമാരും യോഗത്തില്‍ പങ്കുവച്ചത്.
സമ്മേളനം വെട്ടിച്ചുരുക്കിയാല്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം ശരിയാകുന്ന തരത്തിലാകുമെന്നാണ് പൊതുവെയുള്ള ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: