തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിന ്ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വരുന്നു. മികച്ച ഉദ്യോഗസ്ഥന് എന്ന ഇമേജിന്റെ മറവില്‍ നടത്തിയ അഴിമതി മൂടിവയ്ക്കുകയായിരുന്നു ഐജി മനോജ് എബ്രഹാം എന്ന സംശയം ശക്തമാകുകയാണ്.
മനോജ് എബ്രഹാം അനധികൃതമായി ഉണ്ടാക്കിയ സ്വത്തുക്കളെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പുറത്തു വന്നെങ്കിലും ജനം വിശ്വസിച്ചിരുന്നില്ല. ഡിവൈഎസ്പി രാഹുല്‍ ആര് നായര്‍ വിജിലന്‍സിന് മനോജ് എബ്രഹാമിനെതിരെ മൊഴി നല്‍കിയപ്പോഴാണ് അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മറ്റൊരാളുടെ പരാതിയിന്മേല് അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കോടതി. മനോജ് എബ്രഹാമിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്റെ സസ്പെന്ഷന് ഇടയാക്കിയ കേസിനു പിന്നില്‍ മനോജ് എബ്രഹാം ആണെന്നും പത്തനംതിട്ടയിലെ ക്വാറി മുതലാളിക്കുവേണ്ടി തന്നില്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയെന്നും രാഹുല്‍ നായര്‍ മൊഴി നല്‍കിയത്. ക്വാറി മാഫിയയുമായി അടുത്തബന്ധം മനോജ് പുലര്‍ത്തിയിരുന്നു. കണ്ണന്താനം ഗ്രൂപ്പിന്റെ മനേഷ് തോമസ് ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. ചെങ്ങന്നൂരിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച മനോജ് എബ്രഹാം വിവാഹം കഴിച്ചിരിക്കുന്നത് കോട്ടയത്തെ സെന്റ് മേരീസ് ഗ്രൂപ്പ് എന്ന ബിസിനസ്സ് കുടുംബത്തില്‍ നിന്നാണ്. സെന്റ്മേരീസ് ഗ്രൂപ്പിന്റെ ബിസിനസ്സ് വളര്‍ച്ചയിലും ദുരൂഹതയുണ്ടായിരുന്നു. കണ്ണൂര്‍ എസ്പിയായിരിക്കെ പേരെടുത്ത മനോജ് എബ്രഹാം കൊച്ചി പോലീസ് കമ്മീഷണര്‍ ആയിരിക്കെയാണ് അനധികൃത സ്വത്തുക്കള്‍ വാരിക്കൂട്ടിയത് എന്നാണ് ആരോപണം. ആപ്പിള്‍ എ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ കേസ് വന്‍തുക വാങ്ങി ഒതുക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വിവാദമായ ശബരിമല തന്ത്രികേസിലെ പ്രധാന പ്രതിയായ ബിജു റഹ്മാന്, മനോജിന്റെ അടുത്ത സുഹൃത്താണെന്ന് വാര്‍ത്തവന്നു. പ്രതിവര്‍ഷമുള്ള മനോജ് എബ്രഹാമിന്റെ വിദേശയാത്രകളിലും ദുരൂഹതയുണ്ടെന്ന പരാതി ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ഗ്ലോബല്‍ പോലീസിംഗ് കോണ്‍ക്ലേവ്, സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്നതിനു പിന്നില്‍ മനോജ് ആയിരുന്നു. അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുവരെ വന്‍തുക സംഭാവന സ്വീകരിച്ചുകൊണ്ടായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: