നല്‍ബാരി: പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ഷഹനൂര്‍ ആലമിനെ ആസാമിലെ നല്‍ബാരി ജില്ലയിലില്‍ നിന്ന് എന്‍ഐഎ പിടികൂടി. എന്‍ഐഎയും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആലം പിടിയിലാകുന്നത്.
നേരത്തെ ആലമിനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ഫോടന കേസില്‍ അറസ്റ്റിലായ സാജിദ് എന്ന ആളില്‍ നിന്നാണ് ആലമിനെപ്പറ്റി അനേഷണ സംഘത്തിന് വിവരം ലഭിക്കുന്നത് ഇതേത്തുടര്‍ന്ന് ഇയാളുടെ ഭാര്യയെ നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ആലമാണ് ജമാത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന ഭീകര സംഘടനയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ആസാമിലെ ഛതല സ്വദേശിയാണ് ആലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: