Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കവിതയുടെ ആനന്ദവേദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 02:03 pm IST
in Varadyam

ജീവിതത്തിന്റെ കാര്‍മുകിലിനെ ആത്മീയാകാശത്തില്‍ അലക്കിയെടുത്ത് ആഹ്ലാദവെയിലില്‍ ഉണക്കാനിട്ട പോലുണ്ട് ആനന്ദജ്യോതിയുടെ ‘മീനായതും നീ’. എല്ലാം നീ എന്ന പൊതുതത്വത്തിനകത്തു കേറിനിന്ന് സവിശേഷമായൊരു പ്രത്യക്ഷമാകുന്നുണ്ട് ഈ കവിതാസമാഹാര ശീര്‍ഷകം.

ശ്രീനാരായണ ഗുരുവിന്റെ ദൈവശതകത്തിലെ വരികള്‍ ഓര്‍മിപ്പിക്കുന്നു മീനായതും നീ. തുടര്‍ച്ചയില്ലാതെ അനന്തമായി തുടര്‍ന്നുപോകുന്നതിന്റെ വിത്താകുന്നുണ്ടിത്.

കടലിനെ ഉള്ളിലൊതുക്കിയ പുഴപോലെ ആത്മാവില്‍ കവിത പേറിനടക്കുന്ന ആനന്ദജ്യോതിക്ക് എഴുതാനിരിക്കാനാവില്ലെന്നാകുമ്പോഴുള്ള അനിവാര്യതയാണ് അക്ഷരപ്പിറവി.

മീനായതും നീയിലെ കവിതകള്‍ക്കെല്ലാം ഈ സ്വഭാവമുണ്ട്. തബലത്താളവും മഴപ്പെയ്‌ത്തും ഇണചേരുന്നൊരു പ്രകൃതി രതിയുടെ ഇമ്പം ഓരോ കവിതയിലും കേള്‍ക്കുന്നുണ്ട്. ഗൃഹസ്ഥാശ്രമിയാണെങ്കിലും പതിറ്റാണ്ടുകളുടെ ആത്മീയ തപോവനവും ഗുരുശിഷ്യബന്ധത്തിന്റെ പാരസ്പര്യവും ജീവിതത്തില്‍ നൈരന്തര്യ പരിപാലനമാകുന്നതുകൊണ്ടാവണം ഇത്തരം പ്രകൃതി കവിതയുടെ കാതലാകുന്നത്.

തബലയുടെ വലംതല

കുറ്റിയില്‍ വിരലനക്കുമ്പോള്‍

(വാക്കിന്റെ പട്ടം)

ശിരസില്‍ മുങ്ങിയൊഴുകുമാരവം

തബലയുടെ പ്രളയജലരാശി

( ഒമ്പതാം സിംഫണിയുടെ സ്വരം)

തബല വാദനത്തില്‍ പണ്ടേ ഒരാശാന്‍ കൈയുള്ള ആനന്ദജ്യോതി വാക്കുകളുടെ കാല്‍ത്തളക്കിലുക്കം തബലത്താളത്തില്‍ അറിയാനുണ്ട്.  ഗണിത പ്രപഞ്ചത്തെ വാക്കിന്റെ ഛന്ദസിനാല്‍ പിന്നെയും സൂക്ഷ്മമാക്കുന്ന ഭൈരവരാഗഗൗരവം തബല ഏറ്റെടുക്കുന്നു. മിന്നല്‍ വേഗത്തിന്റെ ഭ്രാന്താവേശമുള്ള ഫുട്‌ബോളും ആദിമചോദനയുടെ നൈസര്‍ഗിക ചുവടുകളുള്ള സാംബയും രണ്ടാം വീടായി ബ്രസീലിനെ കാണുന്ന ഈ കവിയുടെ ബോധ്യങ്ങളില്‍ നിറയുന്നതുകൊണ്ടാവണം ശൈവ സ്മൃതി ഗന്ധം കവിതകളില്‍ ഉയരുന്നത്.

കാട്ടുറോസ തൈലം

നിന്നുടലില്‍ ഉഴിയുന്ന

ഉടയാട ഉരിഞ്ഞ് ജലപ്പരപ്പില്‍

തിരയിളകും പോലെ

നിന്റെ സാംബ

പതഞ്ഞൊഴുകുന്നു

എന്നെഴുതുമ്പോള്‍ മനുഷ്യകുലത്തിന്റെ തുടക്കത്തിന്റെയും വളര്‍ച്ചയുടേയും ജല-വന പര്‍വങ്ങള്‍ വായനക്കാരില്‍ പുതു ചെടിപ്പുണ്ടാക്കുന്നു. തോറോയുടെ കാടകക്കയറ്റം അറിയാതെ ഓര്‍ത്തുപോകുന്നു.

മഴയുടെ നാനാവതാരങ്ങള്‍ മുഖം നോക്കുന്ന വരികള്‍ എത്രയെങ്കിലുമുണ്ട് മീനായതും നീയില്‍. ഭൂമി ദേവിയെ പുഷ്പിണിയാക്കുന്ന മഴപ്പെയ്‌ത്തിന്റെ തോര്‍ച്ചയില്ലായ്‌മയില്‍ നിന്ന് ഒരു നനവ് വായനയിലും നിറയുന്നു.

ആവര്‍ത്തന സ്വഭാവമില്ലാതെ എപ്പോഴും കാറ്റെടുത്തു മാറിപ്പോകുന്ന മരുഭൂവിലെ മണല്‍പാതകള്‍ പോലെ ആരെയും പിന്തുടരാതെ ഒറ്റവഴിയാണ് ജ്യോതിയുടെ കവിതാ രീതി. നേരെ പറയുമ്പോഴും അറിഞ്ഞുകൊണ്ട് വാക്കുകള്‍ക്കിടയില്‍ ദുരൂഹതയുടെ സമ്മര്‍ദ്ദമുണ്ടാക്കുന്ന അതിസാഹസങ്ങളില്‍ നിന്നും രക്ഷപെടുന്നുണ്ട് ഈ കവിതകള്‍. വാക്കുകൊണ്ട് ഭാഷയെ ചെത്തിക്കൂര്‍പ്പിക്കുമ്പോഴും തരള സ്പര്‍ശനത്തിന്റെ മൃദുഭാവം ചില കവിതകള്‍ക്ക് അനാര്‍ഭാട നിഷ്‌കളങ്കതയുണ്ടാക്കുന്നു.

തത്വചിന്തയുടെ ആഴത്തില്‍ ഇറങ്ങിച്ചെല്ലാവുന്ന മീനായതും നീ എന്നൊരു മിന്നായം തന്നിട്ട് താനൊന്നുമറിഞ്ഞില്ലെന്ന പോലെ സര്‍വസാധാരണക്കാരനായി  മാറി നില്‍ക്കുകയാണ് ജ്യോതിയിലെ കവി. നാലുവരി എഴുതിയാല്‍ മഹാകവിയുടെ ഭാവി ജാഗ്രത തന്റേതാണെന്ന അഹങ്കാരത്തെ ആത്മവിശ്വാസമാക്കുന്ന പൊങ്ങച്ചത്തിന്റെ ആമുഖമൊന്നും ഈ കൃതിക്കില്ല.ജ്യോതി എവിടെയിരുന്നാലും തെളിയുമല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.