കൊച്ചിയിലും കൊല്‍ക്കത്തയിലും അരങ്ങേറിയ ചുംബനസമരം ദല്‍ഹി തുടങ്ങിയ നഗരങ്ങളിലും പ്രതിഫലിക്കുന്നു എന്നത് വൈദേശിക സംസ്കാരം എത്ര വേഗത്തിലും ആഴത്തിലും യുവതലമുറയെ സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. എങ്ങനെ ഈ പ്രവണത ഉടലെടുത്തുവെന്നും എന്താണ് ഇതിന് പ്രതിവിധിയെന്നും നാം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കുന്ന, ലോകം മുഴുവനും ബഹുമാനിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭാരതസംസ്കാരത്തിന്റെ സന്തതികള്‍ എങ്ങനെ അതില്‍നിന്ന് പറിച്ചുമാറ്റപ്പെടുന്നുവെന്ന് നാം അന്വേഷിക്കണം.
അനാശാസ്യം നടക്കുന്നുവെന്ന വാര്‍ത്ത കണ്ട് ഒരുകൂട്ടം യുവാക്കള്‍ ഒരു ഹോട്ടല്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പെട്ടെന്നുള്ള പ്രതികരണമായിട്ടായിരുന്നു ഈ വിചിത്രസമരത്തിന്റെ തുടക്കം. അതവിടംകൊണ്ടവസാനിക്കേണ്ടതായിരുന്നു. ഇതരഭാഗങ്ങളിലേക്ക് ഇത് പടര്‍ന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. പ്രധാനമായും ഇത് കാവി മുന്നേറ്റത്തിനെതിരെയായിരുന്നു. കാവിയെ നിര്‍വീര്യമാക്കുകയെന്ന ഗൂഢലക്ഷ്യമുള്ള ശക്തികള്‍ ഇതിന് എണ്ണ പകര്‍ന്നിരിക്കണം. നിയന്ത്രണമോ വിവേചനമോ ഇല്ലാതെ മാധ്യമങ്ങളിലൂടെ യുവാക്കളിലെത്തുന്ന വിഭവങ്ങള്‍ പലതും അവരിലെ ദുഷ്പ്രേരണകളെ പ്രചോദിപ്പിക്കുന്നതാണെന്നത് മറ്റൊന്ന്.
നാം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും അരനൂറ്റാണ്ടിലേറെക്കാലം നാം തുടര്‍ന്നുവരുന്നത് നമ്മുടെ പൈതൃകത്തെ ഇല്ലാതാക്കാനുണ്ടാക്കിയ മെക്കാളെ വിദ്യാഭ്യാസം തന്നെയാണെന്നതാണ് മറ്റൊരു കാരണം. യഥാര്‍ത്ഥത്തില്‍ നമുക്കു കിട്ടിയ നിരങ്കുശമായ വ്യക്തിസ്വാതന്ത്ര്യമാണ് ഇത്തരം പ്രവണതകള്‍ക്ക് വഴിവച്ചത്. നമ്മുടെ പൈതൃകത്തെ അവഹേളിക്കുന്ന തുടര്‍ക്കഥയുടെ ഏറ്റവുമൊടുവിലത്തേതുമാത്രമാണിത്.
ലൈംഗികതയും പ്രേമപ്രകടനങ്ങളും ഇവിടെ നിഷിദ്ധമല്ല. ധര്‍മാര്‍ത്ഥ കാമ മോക്ഷങ്ങളാണ് ജീവിതചര്യയായി നാം സ്വീകരിച്ചിട്ടുള്ളത്. ധര്മമാര്ഗത്തില്ക്കൂടി അര്‍ത്ഥവും കാമവും നേടി മോക്ഷമാകുന്ന ലക്ഷ്യത്തില്‍ ലയിക്കുക. സമൂഹത്തിന്റെ ആണിക്കല്ലായ കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട യുവത്വം നൈമിഷികവികാരങ്ങള്ക്കടിമപ്പെട്ട് ലക്ഷ്യബോധമില്ലാതെ സ്വത്വം നഷ്ടപ്പെട്ട് അലയുന്ന ഒരു യുവതലമുറയായി മാറാതെ കുടുംബത്തില്‍ നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
കെ.ആര്.ഗോപി,ഉരുളികുന്നം
പ്രതികരിക്കാൻ ഇവിടെ എഴുതുക: