Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കടത്തിവെട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ്; കളം കാക്കാന്‍ കൊല്‍ക്കത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:09 am IST
in Football

ലൂയിസ് ഗാര്‍ഷ്യയുടെ നേതൃത്വത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ടീം അംഗങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ പരിശീലനം നടത്തിയപ്പോള്‍. -ജന്മഭൂമി

കൊച്ചി: പരാജയമറിയാത്ത നാല് കളികള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം പോരാട്ടമാണിന്ന്. കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം സാക്ഷാല്‍ ഡെല്‍ പിയറോയുടെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയുടെ ഏക ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് കളിയുടെ കിക്കോഫ്.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വീതം വിജയവും സമനിലയും ഒരു പരാജയവുമടക്കം 16 പോയിന്റുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒമ്പത് മത്സരങ്ങളില്‍ നിന്ന് 3 വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്. പൂനെ സിറ്റി എഫ്‌സിയോടായിരുന്നു അവരുടെ ഏക പരാജയം.

ഒരു ലോകോത്തര സ്‌ട്രൈക്കറുടെ അഭാവത്തിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും അത്‌ലറ്റികോ മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് അരങ്ങേറുക. സ്പാനിഷ് താരങ്ങളായ ലൂയിസ് ഗാര്‍ഷ്യ, ജോഫ്രെ, ബോര്‍ജ ഫെര്‍ണാണ്ടസ്, എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു എന്നിവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഫിക്രുവിനെ ഏക സ്‌ട്രൈക്കറായി നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലായിരിക്കും അത്‌ലറ്റികോ ഇന്ന് ഇറങ്ങുക. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ 1-0ന് കീഴടക്കിയതിന്റെ ആത്മവിശ്വാസവും കൊല്‍ക്കത്തന്‍ ടീമിനുണ്ട്.

ഗാര്‍ഷ്യയും കാല്‍വിന്‍ ലോബോയും ഫിക്രുവും അടങ്ങുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരനിര ബ്ലാസ്‌റ്റേഴ്‌സിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഇതേ കൊല്‍ക്കത്തക്കെതിരെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് 1-1ന് സമനിലയില്‍തളച്ചതിന്റെ ആത്മവിശ്വാസവും ഡേവിഡ് ജെയിംസിനും സംഘത്തിനുമുണ്ട്. എന്നാല്‍ ഫിക്രുവില്ലാത്ത കൊല്‍ക്കത്തയെയാണ് അന്ന് കേരളം നേരിട്ടത്. മികച്ച ഫോമില്‍ കളിക്കുന്ന ഫിക്രു ഇന്ന് കൊച്ചിയില്‍ കളത്തിലുണ്ടെന്നതു ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പേറ്റും. ഒപ്പം സൂപ്പര്‍താരം ലൂയിസ് ഗാര്‍ഷ്യയും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കിടിപ്പേറും. ദല്‍ഹിയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചു പോയിന്റ് പട്ടികയില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസമാണു കേരളത്തിന് ഇതിനുള്ള മറുമരുന്ന്.

അതേസമയം എത്ര വലിയ സ്റ്റേഡിയത്തിലും ഏതു ടീമിനെയും മറികടക്കാന്‍ കരുത്തുള്ള ഒരുപറ്റം മികച്ച കളിക്കാരുള്ള ടീമാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെന്ന് ടീം കോച്ച് അന്റോണിയോ ലോപ്പസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്. എങ്കിലും ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് കീഴടക്കാനായതിന്റെ ആത്മവിശ്വാസമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കരുത്തുറ്റ പ്രതിരോധനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കഴിഞ്ഞ ഒമ്പത് കളികളിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച 21 കാരനായ സന്ദേശ് ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്ബാര്‍ട്ട്, സൗമിക് ഡേ, ഗുര്‍വിന്ദര്‍ സിംഗ് തുടങ്ങിയവര്‍ അദ്ധ്വാനിച്ച് കളിക്കുന്നവരാണ്. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിനും സന്ദേശ് ജിംഗാന്‍ മികവു കാണിക്കുന്നുണ്ട്. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന് ഭയക്കാനില്ല. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക് യഥേഷ്ടം പന്ത് നല്‍കിയിട്ടും അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സബീത്തും സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും, ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗില്‍ പിഴക്കുന്നതാണ് ടീം മാനേജരും ഗോളിയുമായ ഡേവിഡ് ജെയിംസിനെ ബുദ്ധിമുട്ടിലാക്കുന്നത്.

എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍താരമായ മൈക്കല്‍ ചോപ്ര ഇന്ന് കളിച്ചേക്കുമെന്ന് ഡേവിഡ് ജെയിംസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇനിയുള്ള ഹോം മാച്ചുകളില്‍ വിജയിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. കൊല്‍ക്കത്ത മികച്ച ടീമാണ്. മികച്ച താരങ്ങളും അവര്‍ക്കുണ്ട്. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ളത് അധികവും ഹോം മാച്ചാണെന്നുള്ളത് ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ലോക നിലവാരമുള്ള കാണികളാണ് കൊച്ചിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിയെയും അതിന് മുന്‍പ് കൊച്ചിയില്‍ വച്ച് ഗോവ എഫ്‌സിയെയും കീഴടക്കാന്‍ കഴിഞ്ഞതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്ന് ജെയിംസ് പറഞ്ഞു.

ദല്‍ഹിക്കെതിരെ ഇറങ്ങിയപോലെ 4-3-3 ശൈലിയില്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുക. കഴിഞ്ഞ നാല് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങിയിട്ടില്ല എന്നതും അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.

കഴിഞ്ഞ മത്സരങ്ങൡലെല്ലാം മധ്യനിരയില്‍ കളം അടക്കി വാണിട്ടും ഇയാന്‍ ഹ്യൂം, സി.എസ്. സബീത്ത്, മിലാഗ്രസ് ഗൊണ്‍സാല്‍വസ്, പെന്‍ ഓര്‍ജി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക് യഥേഷ്ടം പന്ത് നല്‍കിയിട്ടും അത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്കിലും സ്വന്തം മൈതാനത്ത് രണ്ടാം വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തക്കെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്. ഒപ്പം സ്‌റ്റേഡിയത്തിലെത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക് കാല്‍പ്പന്തുകളിയുടെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളും സമ്മാനിച്ചേക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.