Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാമാങ്ക ചരിത്രാവശിഷ്ടങ്ങള്‍ പുരാവസ്തു വകുപ്പ് കുഴിച്ചുമൂടി

Janmabhumi Online by Janmabhumi Online
Nov 14, 2014, 08:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മാമാങ്ക ചരിത്രത്തിന്റെ ഭാഗമെന്ന് കരുതുന്ന പുരാതന ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും പീഠവും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യമായി കുഴിച്ചുമൂടി.

തിരൂര്‍ തിരുന്നാവായയിലെ കൊടക്കല്‍ ടൈല്‍ ഫാക്ടറി വളപ്പില്‍ പത്ത് വര്‍ഷം മുമ്പ് നടത്തിയ ഉദ്ഘനനത്തിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2003 സപ്തംബര്‍ 13,14 തിയതികളില്‍ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിന്റെ ചുമതലയുള്ള ഹയര്‍ഗ്രേഡ് അസിസ്റ്റന്റിന്റെ നേതൃത്വത്തിലായിരുന്നു ഉത്ഖനനവും പരിശോധനയും .

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാമാങ്ക ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലാ കലക്ടര്‍ പുരാവസ്തു വകുപ്പിന് ഇതു സംബന്ധിച്ച് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഖനന ഗവേഷണം നടന്നത്. കൊടക്കല്‍ ടൈല്‍ ഫാക്ടറിയില്‍ നിലപാട് തറയെന്ന് കരുതപ്പെടുന്ന സ്ഥലത്തിന് സമീപം കുഴിച്ചപ്പോഴാണ് ശിവലിംഗവും പീഠവും കണ്ടെത്തിയത്. പുരാവസ്തുവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം വ്യക്തമാക്കുന്നുണ്ട്.

ടൈല്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് മുമ്പായി ശ്രീകോവിലോടുകൂടിയ ക്ഷേത്രം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂതിരിയുടെ തേവാര വിഗ്രഹമായിരിക്കാമെന്നാണ് പുരാവസ്തു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാമാങ്ക ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലം സംരക്ഷിക്കാതെ മണ്ണിട്ട് മൂടിയതെന്താണെന്ന് വകുപ്പ് വ്യക്തമാക്കുന്നുമില്ല. 4.8 മീറ്റര്‍ ചതുരത്തിലാണ് കുഴിയെടുത്തത്. ശിവലംഗത്തിന്റെ മുകള്‍ ഭാഗം പൊട്ടിയ നിലയിലായിരുന്നു. ശിവലിംഗം പീഠത്തില്‍ ഉറപ്പിച്ച നിലയിലുമായിരുന്നു. ടൈല്‍ ഫാക്ടറി പണിയുന്നകാലത്ത് അതിന്റെ മേല്‍ക്കൂര പൊളിച്ചതാവാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

1766 ലാണ് അവസാനമായി മാമാങ്കം നടന്നതെന്ന് കരുതപ്പെടുന്നു. മൈസൂര്‍ ആക്രമണത്തിനു ശേഷം മാമാങ്കം നടന്നിട്ടില്ല. 1885 ലോ 90 ലോ ആണ് ജര്‍മന്‍ മിഷനറിമാരായ ബാസല്‍ മിഷന്‍ തിരുന്നാവായയില്‍ ഫാക്ടറി പണിതത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കളില്‍ നിന്നും ഈ സ്ഥലമുള്‍പ്പെടുന്ന വാകയൂര്‍ കുന്ന് ജര്‍മ്മന്‍ മിഷണറിമാര്‍ വാങ്ങി അവിടെ ഓട് ഫാക്ടറി നിര്‍മ്മിച്ചു. പിന്നീട് കോയമ്പത്തൂരിലെ സുബ്ബയ്യ ചെട്ടിയാര്‍ എന്ന വ്യവസായി ഇത് വിലയ്‌ക്ക് വാങ്ങി. ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ എസ്.പി. പളനിയപ്പയായിരുന്നു ഇതിന്റെ ഉടമസ്ഥന്‍. പിന്നീട് സ്വകാര്യ വ്യക്തികള്‍ ഭൂമി വിലക്കെടുക്കുകയായിരുന്നു.

പുരാവസ്തുക്കള്‍ പുരാവസ്തു വകുപ്പ് തന്നെ കുഴിച്ചു മൂടിയ സംഭവം പുറത്തുവന്നത് തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ ഇടപെടലോടെയാണ്. ഫൗണ്ടേഷന്‍ ഡയറക്ടര്‍ തിരൂര്‍ ദിനേശാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മാമാങ്ക സ്മാരകങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കാന്‍ അടിയന്തരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലിന് കത്തയച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവ വിഭവശേഷി വകുപ്പ് മന്ത്രിക്കും കത്തയച്ച് നടപടികള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഫൗണ്ടേഷന്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

Kerala

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്
India

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

Kerala

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

Astrology

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

പുതിയ വാര്‍ത്തകള്‍

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies