Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 635-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 08:29 pm IST
in Samskriti

മുനി തുടര്‍ന്നു: ആ ഋഷിയുടെ ഉപദേശത്താല്‍  എന്നില്‍ ആ നിമിഷം പ്രബുദ്ധതയുളവായി. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വിട്ടുപോയില്ല. എന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്നോടൊപ്പം ജീവിച്ചുവന്നു. ആ ഋഷിവര്യനാണിപ്പോള്‍ നിന്റെയടുത്ത് ഇരിക്കുന്നത്.

വ്യാധന്‍ അത്യദ്ബുതത്തോടെ പറഞ്ഞു: ഇത് വളരെ വിസ്മയകരമായിരിക്കുന്നു! സ്വപ്‌നമാണെന്ന് കരുതിയ സംഗതി ഇപ്പോളിതാ ജാഗ്രദ് അവസ്ഥയില്‍ യഥാര്‍ത്ഥ്യമായിരിക്കുന്നു. അതെങ്ങിനെയാണ് അങ്ങയുടെ സ്വപ്‌നത്തിലെയാള്‍  ജാഗ്രദില്‍ നേരേ മുന്നില്‍ വന്നു നില്‍ക്കുന്നത്?

മുനി തുടര്‍ന്നു: ധൃതി കൂട്ടാതിരിക്കൂ. ഞാനെല്ലാം വിശദമാക്കിത്തരാം. ഞാന്‍ ഈ മഹാമുനിയുടെ അനുശാസനം ചെവിയോര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ ഇങ്ങിനെ ചിന്തിച്ചു: കഷ്ടം! ജ്ഞാനിയാണെങ്കിലും  എന്നിലെ ഇന്ദ്രിയ സുഖത്വരയും വിഷയവസ്തുക്കളോടുള്ള ആശയും കാരണം ഞാന്‍ എന്റെ പാതയില്‍ നിന്നും വ്യതിചലിച്ചു പോയി! ‘ഇത് ഞാന്‍’ എന്ന ധാരണ എത്ര യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കല്‍ അതുളവായാല്‍പ്പിന്നെ ആയിരക്കണക്കിന് സംഭവവികാസങ്ങളെ ഉണ്ടാക്കാന്‍ അതിനു കഴിയും! ‘ഞാന്‍ ഇതല്ല, എന്നാല്‍ ഇതെല്ലാം ഭവിച്ചതാണ്’ എന്ന് സങ്കല്‍പ്പിച്ചാലും അതേ ഫലമാണ്. ഇനി എന്താണെനിക്ക് കരണീയം? എന്നില്‍ വിഭജനാത്മകതയുടെ വിത്ത് ഞാന്‍ കാണുന്നുണ്ട്. ഏതുവിധേനെയും ഞാനത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

“ഈ മായക്കാഴ്ച എന്ന അജ്ഞാനം അങ്ങിനെതന്നെ നില്‍ക്കട്ടെ. ഇത് വെറും പ്രകടനം മാത്രമല്ലേ? എന്താണിതിനു ചെയ്യാന്‍ കഴിയുക? ഞാന്‍ മോഹവിഭ്രമത്തെ ഉപേക്ഷിക്കുന്നു”.

എന്നെ ഉപദേശിച്ച മഹാമുനിയും ഈ മോഹത്തിന്റെ ഭാഗമത്രേ. ഞാന്‍ അനന്തവും പരംപൊരുളുമായ ബ്രഹ്മമാകുന്നു. അദ്ദേഹവും അതുതന്നെ. ഈ ആപേക്ഷികമായ, താല്‍ക്കാലികമായ പ്രതിഭാസം ആകാശത്തു നീങ്ങുന്ന മേഘം പോലെയാണ്.

ഈ അറിവില്‍ ഞാന്‍ മുനിയോടു പറഞ്ഞു: മഹാമുനേ, ഞാന്‍ എന്റെ ദേഹം കാണാന്‍ പോവുകയാണ്. മാത്രമല്ല, ഞാന്‍ അന്വേഷണവിധേയമാക്കിയ ദേഹവും എനിക്ക് കാണണം.

ഇതു കേട്ടദ്ദേഹം പുഞ്ചിരിച്ചു. ‘എവിടെയാണീ ദേഹങ്ങള്‍?’ അവ ദൂരെ ദൂരേയ്‌ക്ക് പോയിക്കഴിഞ്ഞു! എന്നാല്‍ നിനക്കതു സ്വയം പരീക്ഷിച്ചറിയണമെങ്കില്‍ അങ്ങിനെയാകട്ടെ!’

ഞാന്‍ അദ്ദേഹത്തോടപേക്ഷിച്ചു: ‘ഞാന്‍ മടങ്ങി വരുന്നതുവരെ ഇവിടെയിരുന്നാലും’. എന്നിട്ട് ഞാനൊരു വിമാനത്തിലേറി ഏറെനേരം പറന്നു. എന്നിട്ടും ആ മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കൊരു വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അതീവഖിന്നനായിത്തീര്‍ന്നു. ഞാനാ ഗേഹത്തില്‍ ബന്ധിക്കപ്പെട്ടു എന്നെനിക്കു മനസ്സിലായി.

ഞാന്‍ തിരികെ വന്നു മുനിയോടു ചോദിച്ചു: ദയവായി ഇതൊക്കെ എന്താണെന്ന് എന്നോടു പറഞ്ഞു തരിക. ഞാന്‍ കയറിക്കൂടിയ ദേഹവും എന്റെ ദേഹവും ഇപ്പോള്‍ എവിടെയാണ്? എന്താണ് ഒരു വഴികാണാതെ ഞാനിങ്ങനെ അലയാന്‍ കാരണം?

മുനി പറഞ്ഞു: നിന്റെ അന്തര്‍നേത്രംകൊണ്ട് നോക്കിയാല്‍ നിനക്കെല്ലാം അറിയാനാകും. നീയീ ചെറിയ വ്യക്തിത്വമല്ല. നീയാ സമഷ്ടിവിശ്വപുരുഷന്‍ തന്നെയാണ്. ഒരിക്കല്‍ ഒരു ജീവിയുടെ ഹൃദയത്തില്‍ക്കയറി അയാളുടെ സ്വപ്‌നം എന്തെന്ന് മനസ്സിലാക്കാന്‍ നീയാഗ്രഹിച്ചുവല്ലോ? നീ കയറിക്കൂടിയത് സൃഷ്ടിയെന്ന മായാവലയത്തിലാണ്.  നീയാ ദേഹത്തിലിരുന്നു സ്വപ്‌നം തുടര്‍ന്നപ്പോള്‍ വലിയൊരഗ്‌നിയുണ്ടായി. അത് നിന്റെ ദേഹമിരുന്ന കാടുമുഴുവന്‍ എരിച്ചുകളഞ്ഞു. നിന്റെ ദേഹവും നീ കയറിയ ദേഹവും ആതീയില്‍ എരിഞ്ഞുപോയി. വ്യാധന്‍ വീണ്ടും ചോദിച്ചതിനുത്തരമായി മഹര്‍ഷി പറഞ്ഞു: “അഗ്‌നിയുണ്ടാവാന്‍ കാരണം ബോധത്തിലെ ചിന്താസഞ്ചാരമാണ്. ലോകമെന്ന വിക്ഷേപണത്തിന്റെ കാരണം അനന്തബോധത്തിലെ ചിന്തകളുടെ ചലനവും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ബോധത്തിലുണ്ടാകുന്ന ചിന്തകളുമാണെന്നതുപോലെയാണിതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ
Football

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.