കോഴിക്കോട്:വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സമീപനം ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് നഗരത്തിലെ ജനവാസകേന്ദ്രമായ എടക്കാട് അനധികൃത ആശുപത്രി നിര്‍മ്മാണത്തിനെതിരെ 128 ദിവസമായി നടക്കുന്ന അനിശ്ചിതകാല ധര്‍ണ്ണാസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുദ്ധവായുവും ശുദ്ധജലവും സമൂഹത്തിന്റെ അവകാശമാണ്. ഇത് നിഷേധിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കോ സര്‍ക്കാരിനോ അധികാരമില്ല. തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ നിയമം പോലെയുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് എടക്കാടും ആറന്മുളയിലും കാണാനാവുന്നത്.
മുന്സിഫ്കോടതിയുടെ വിധിലംഘിച്ചാണ് എടക്കാട് അനധികൃത നിര്‍മാണം നടക്കുന്നത്. നിയമപാലകര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം നിയമം സരക്ഷിക്കണമെന്നാവശ്യപ്പെടുന്ന വീട്ടമ്മമാരെ തല്ലിച്ചതച്ച നടപടി മനുഷ്യാവകാശലംഘനമാണ്. യു.ഡി.എഫ് ഭരണം പോലീസിനെ ജനമര്ദ്ദന ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്.
പി.കെ.വ്യവസായ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് എടക്കാട് പെര്‍ഫെക്ട് ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ് എന്ന പേരില്‍ വന്‍ ആശുപത്രി സമുച്ചയം ഉയരുന്നത്. സമരത്തില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസ്സും വിട്ടുനില്‍ക്കുകയാണ്.
ഇന്നലെ നടന്ന ജനകീയ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.പി.രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന സെക്രട്ടറി പി. ജിജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: